കാട്ടാനയിറങ്ങി വ്യാപകകൃഷിനാശം
പുല്‍പ്പള്ളി:ഇരുളം,ചേലക്കൊല്ലി ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി വന്‍ കൃഷിനാശം.ചേലക്കൊല്ലിയിലെ തോട്ടങ്ങളിലിറങ്ങിയ ഒറ്റയാനാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.പൊരുന്നയ്ക്കല്‍ ശശിധരന്റെ ഒന്നരയേക്കര്‍ കൃഷിയിടത്തിലെ വിളകളെല്ലാം ആന നശിപ്പിച്ചു.വാഴ,കുരുമുളക്,കാപ്പി,തെങ്ങ് തുടങ്ങിയ വിളകളാണ് ആന ചവിട്ടിമെതിച്ചത്.ചെതലയം വനത്തോട് ചേര്‍ന്ന ഈ പ്രദേശം രാത്രിയായാല്‍ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്. ആനയെക്കൂടാതെ കാട്ടുപന്നിയും കാട്ടുപോത്തും കൃഷിയിടങ്ങളില്‍ സ്ഥിരമായി എത്തുന്നതായി കര്‍ഷകര്‍ പറയുന്നു. മിക്ക ദിവസവും ഒറ്റയാന് തോട്ടങ്ങളില്‍ നിലയുറപ്പിക്കുന്ന സ്ഥിതിയാണ്. കൃഷി മുഴുവനായും ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ കര്‍ഷകര്‍. വനാതിര്‍ത്തിയില്‍ ഫെന്‍സിങ് ഉണ്ടെങ്കിലും വന്യമൃഗങ്ങള്‍ക്ക് ഇവ തടസ്സമാകുന്നില്ല. മാസങ്ങള്‍ക്കുമുമ്പ് വന്യമൃഗശല്യത്തിനെതിരേ നാട്ടുകാര്‍ സമരസമിതി രൂപവത്കരിച്ചിരുന്നു. ആനയും മറ്റ് മൃഗങ്ങളും മിക്ക ദിവസവും കൃഷിയിടത്തിലിറങ്ങി വിളകള്‍ നശിപ്പിച്ചിട്ടും വന്യമൃഗശല്യത്തിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരേ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍