വാട്സാപ്പ് കൂട്ടായ്മയിലെ സംഗീതോത്സവം നവ്യാനുഭവമായി.
പുല്‍പ്പള്ളി:സംഗീത സല്ലാപം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സംഗീതോത്സവം 2018 സ്വരമാധുരിയുടെ നവ്യാനുഭവമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകര്‍ സ്വര,ലയ,താളങ്ങള്‍ കൊണ്ട് ഉത്സവമാക്കി മാറ്റിയ ഒത്തുചേരല്‍ വേറിട്ട അനുഭവമാണ് പങ്കെടുത്തവര്‍ക്ക് സമ്മാനിച്ചത്. പുല്പ്പ്ള്ളി സ്വദേശിയായ സി.ഡി. ബാബു ഗ്രൂപ്പ് അഡ്മിനായ സംഗീതസല്ലാപം വാട്സാപ്പ് ഗ്രൂപ്പില്‍ ഇരുന്നൂറിധികം അംഗങ്ങളുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമുള്ള ആളുകള്‍ അംഗങ്ങളാണ്. ഒരു വര്‍ഷത്തോളമായി സജീവമായുള്ള ഗ്രൂപ്പില്‍ അടുത്തിടെയാണ് എല്ലാവരും നേരിട്ട് ഒത്തുചേരണമെന്ന ആശയമുദിക്കുന്നത്.അംഗങ്ങളെല്ലാം ഒരുപോലെ താത്പര്യം അറിയിച്ചതോടെ സംഗീതോത്സവവും കുടുംബസംഗമവും നടത്താന്‍ അഡ്മിന് തീരമാനിക്കുകയായിരുന്നു. മൂന്ന് മാസത്തോളം നീണ്ട പരിശ്രമങ്ങളുെട ഭാഗമായി ദീപാവലി ദിവസം ഒത്തുചേരല്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനായി വേണ്ടി വന്ന ചിലവുകളെല്ലാം അംഗങ്ങള്‍ തന്നെ പങ്കിടുകയായിരുന്നു. സംഗീതോത്സവം നടത്താനുള്ള സ്ഥലം ജയശ്രീ കോളേജില്‍ നല്കാന് തയ്യാറായത് ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാലും ഗ്രൂപ്പ് അംഗവുമായ കെ.ആര്. ജയരാജാണ്. ഇരുന്നൂറോളം പേര് സകുടുംബം പങ്കെടുത്ത സംഗീതോത്സവം പത്ത് മണിക്ക് തുടങ്ങി ആറുമണിയോടെ സമാപിച്ചു. വരും നാളുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഒത്തുചേരല്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രമണ്യന്‍, അനിഷ ദേവി, ബെന്നി മാത്യു, സി.പി. ജോയ്ക്കുട്ടി, വിന്‍സെന്റ് ചെങ്ങനാമഠത്തില്‍, മണി പാമ്പനാല്‍, ജോണ്‍ പുല്പള്ളി, പി.യു. ഷാജു, ചക്രപാണി, സിപി മാത്യു, കാര്ത്തികേയന്, ചന്ദ്രബാബു, വിനോദ്, ബിന്ദു ബാബു, വിന്ധ്യ എന്നിവര്‍സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍