പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായുള്ള അക്രമസംഭവങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവണം:എസ്.എഫ്.ഐ.
പുല്‍പ്പള്ളി പ്രദേശങ്ങളിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടാവുന്ന അക്രമ സഭവങ്ങള്ക്കെതിരെ പോലീസ് ശക്തമായനിയമ നടപടി സ്വീകരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ,അക്രമങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം ശക്തമായി പ്രതിരോധിക്കുമെന്നും എസ്.എഫ്.ഐ.കഴിഞ്ഞ ദിവസം പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് എസ് എഫ് ഐ ഏരിയാ കമ്മറ്റി അംഗമായ ആകാശ് ബാബുവിനെയും അജിത്ത്, ഷാനിദ് എന്നീ പ്രവര്‍ത്തകരെയും അടിച്ച് പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണമുഴക്കുകയുമുണ്ടായി. മാരകമായി അക്രമിക്കപ്പെട്ട അകാശ് ബാബു തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.സമീപകാലത്ത് പുല്‍പ്പള്ളി ജയശ്രീ കോളേജ് എസ്.എന്‍ കോളേജ് എന്നിവിടങ്ങളില്‍ കെ എസ് യു എ ബി വി പി നേതൃത്വം അക്രമം അഴിച്ച് വിട്ട് കോളേജുകളിലെ സമാധാനന്തരീക്ഷം ബോധപൂര്‍വം തകര്‍ക്കുകയാണെന്ന് ടഎക കുറ്റപ്പെടുത്തി. .പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ഇവരെ സംരക്ഷിക്കുന്ന ബി.ജെ.പി, കോണ്‍ഗ്രസ് അവിശുദ്ധ കൂട്ട്കെട്ട് അവസാനിപ്പിക്കാത്ത പക്ഷം ഇവര്‍ക്കെതിരെ വന്‍ തിരിച്ചടിയുണ്ടാവുമെന്നും വിദ്യാര്‍ത്ഥികളെയും ബഹുജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താതാവനയിലൂടെ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍