വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ 400 ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
ബത്തേരി:വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷന് ജില്ലയിലെ സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ പണിയ,കാട്ടുനായ്ക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 200 ഊരുകളില്‍ ആരംഭിക്കുന്ന വയനാട് ആദിവാസി സാക്ഷരതാപദ്ധതി രണ്ടാം ഘട്ടത്തിന്റെ 400 ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഡയറ്റിന്റേയും സാക്ഷരതാമിഷന്റേയും ആഭിമുഖ്യത്തില്‍ ബത്തേരി ഡയറ്റില്‍ ആരംഭിച്ചു.400 ഇന്‍സ്ട്രക്ടര്‍മാരില്‍ 200 പേര് ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസ്സ് വിജയിച്ചവരാണ് .ബാക്കി 200 പേര് പൊതുവിഭാഗത്തില്പ്പെട്ടവരാണ്.ഒന്നാം ഘട്ടമായി ബത്തേരി ബ്ലോക്കിലെയും സാക്ഷരതാ ഇന്സ്ട്രക്ടര്മാര്ക്കാണ്പരിശീലനം ആരംഭിച്ചത്.ക്ലാസ്സുകളുടെ സംഘാടനം,വ്യക്തിത്വ വികസനം,അക്ഷരങ്ങള്‍ പഠിപ്പിക്കല്‍ മൂല്യനിര്‍ണ്ണയം എന്നീ വിഷയങ്ങളിലാണ് പരിശീലനം നടക്കുന്നത്.ഡയറ്റില്‍ വെച്ച് നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വഹിച്ചു.ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ദേവകി അധ്യക്ഷത വഹിച്ചു.ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍.സാബു മുഖ്യാഥിതി ആയിരുന്നു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീനടീച്ചര്‍,ഡയറ്റ് സീനിയര്‍ ലക്ചര്‍ കെ.കെ.സന്തോഷ്കുമാര്‍,വയനാട് ആദിവാസി സാക്ഷരതാ കോര്‍ഡിനേറ്റര്‍പി.എന്‍.ബാബു എന്നിവര്‍ പദ്ധതികള്‍ വിസദീകരിച്ചു.സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മലാ റെയ്ച്ചര്‍ ജോയിയും,കെ.അരവിന്ദാക്ഷന് മാസ്റ്ററും,ഷിന്‍സി റോയി എന്നിവര്‍ സംസാരിച്ചു.റിസോഴ്സ് പേഴ്സണ്‍മാരായ മൊയ്തൂട്ടിമാസ്റ്റര്,പത്മാവതി ടീച്ചര്‍,ടി.സദാശിവന്മാസ്റ്റര്,കെ.സദാനന്ദന് മാസ്റ്റര്‍,പി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍