ഹര്‍ത്താല്‍ ഫലത്തില്‍ ബന്ദായി; വാഹനങ്ങള്‍ തടയുന്നതൊഴിച്ചാല് ഇതുവരെ സമാധാനപരം
ശബരിമല സ്ത്രീ പ്രവേശനത്തിന്റേയും അനുബന്ധവിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ ശബരിമല കര്‍മ്മസമിതി, ശബരിമല സംരക്ഷണസമിതി, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വയനാട്ടില്‍ ഹര്‍ത്താല്‍ ഫലത്തില്‍ ബന്ദായിരിക്കുകയാണ്. ചുരുക്കം ചില ഇരുചക്ര വാഹനങ്ങളും, അവശ്യസര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുമൊഴികേ മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്ടിസിസ്വകാര്യബസ് സര്‍വ്വീസ് പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കല്‍പ്പറ്റയില്‍ വാഹനം തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ടൗണുകള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ തടയുന്നതൊഴിച്ചാല് അനിഷ്ടസംഭവങ്ങളൊന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ജില്ലയില്‍ പുരലര്ച്ചെമുതലേ ഹര്‍ത്താല്‍ പ്രതീതി ഉളവായിരുന്നു. വാഹനങ്ങള്‍ കാര്യമായി നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ മുഴുവനും അടഞ്ഞുകിടക്കുകയാണ്. ആതുരാലയങ്ങളുമായി ബന്ധപ്പെട്ടുള്ള ഹോട്ടലുകളും,ചില മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. പത്ത് മണിയോടെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയാന്‍ ആരംഭിച്ചതോടെ ഇരു ചക്രവാഹന യാത്രികരും നിരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തുടങ്ങി. കല്‍പ്പറ്റയില്‍ വാഹനം തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. മാനന്തവാടി എല്‍എഫ് ജംഗ്ഷനില്‍ നിര്‍ത്താതെ പോയ കാറിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെടുത്തെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ജില്ലയിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ ഇപ്പോഴും തടയുന്നുണ്ട്. തടഞ്ഞിടുന്ന വാഹനങ്ങള്‍ അലപ്#സമയത്തിന് ശേഷം പോകാന്‍ അനുവദിക്കുന്നതിനാല്‍ കാര്യമായ ക്രമസമാധാന പ്രശ്നങ്ങളൊന്നും തന്നെ 11 മണിവരെ ഉണ്ടായിട്ടില്ല. പലയിടത്തും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി സൂചന ലഭിച്ചതിനാല്‍ ടൗണുകളിലും മറ്റും യാത്രക്കാരും കുറവാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍