പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും പിഴയും
ബത്തേരി ചീരാല്‍ കൊഴുവണയിലെ പതിനാറുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത കേസില്‍ അയല്‍വാസിയായ പ്രതി ചേനോത്ത് റോയി (37) യെ പത്ത് വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഐ.പി.സി. 363 പ്രകാരം തട്ടികൊണ്ടു പോകലിന് മൂന്ന് വര്‍ഷം കഠിന തടവും ലൈംഗിക ബന്ധത്തിന് വേണ്ടി തട്ടികൊണ്ടു പോയതിന് 366 പ്രകാരം അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കാനും ബലാല്‍സംഗത്തിന് 376(1) പ്രകാരം പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചു.കല്‍പ്പറ്റ ജില്ലാ ആന്റ് സെഷന്‍സ് കോടതി (ഒന്ന്) കെ .രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. ശിക്ഷ ഒന്നിച്ച് പത്ത് വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലങ്കില്‍ പത്ത് വര്‍ഷം കൂടാതെ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.രണ്ടാം പ്രതിയും റോയിയുടെ കൂട്ടുകാരനുമായ ജോബിന് തോമസിനെ കോടതി മാപ്പുസാക്ഷിയാക്കി.2010 ജൂണ്‍ 28നാണ് ബത്തേരിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ചീരാല്‍ കൊഴുവണ സ്വദേശിനിയുമായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. പ്രതിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി മരിക്കുന്നതിന് തലേ ദിവസം പ്രതിയാല്‍ ബലാത്സംഘം ചെയ്യപ്പെട്ടതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് വന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍