ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
എട്ട് വര്‍ഷം മുമ്പ് ബത്തേരി ചീരാല്‍ കൊഴുവണയില്‍ ബലാത്സംഗത്തിന് ഇരയായ ശേഷം വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതി കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തി.കൊഴുവണ ചേനോത്ത് റോയി (36) യാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ഉത്തരവാദിയെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി കെ. രാമകൃഷ്ണന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നാളെ(ഒക്ടോബര്‍ 17) വിധി പറയും.രണ്ടാം പ്രതി ജോബിന് തോമസിനെ മാപ്പു സാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു.2010 ജൂണ്‍ 28നാണ് ബത്തേരിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ചീരാല്‍ കൊഴുവണ സ്വദേശിനിയുമായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.പ്രതിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി മരിക്കുന്നതിന് തലേ ദിവസം പ്രതിയാല്‍ ബലാത്സംഘം ചെയ്യപ്പെട്ടതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് വന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍