ഡോക്ടര്‍ രോഗികളോട് മോശമായി പെരുമാറിയതായി പരാതി
പുല്‍ള്ളി: പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി പരാതി. ഡോ. ജോബിയ്ക്കെതിരേയാണ് പരാതിയുമായി രോഗികള്‍ രംഗത്തെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ക്യൂ നില്‍ക്കുകയായിരുന്ന രോഗികളോട് ഡോക്ടര്‍ തട്ടിക്കയറിയ ശേഷം പുറത്തേക്കിറങ്ങി പോയതായാണ് പരാതി.തുടര്‍ന്ന് രോഗികള്‍ ഇത് ചോദ്യം ചെയ്ത് സംഭവം വിവാദമായതോടെ ഒരു മണിക്കൂറിന് ശേഷം ഡോക്ടര്‍ വീണ്ടും രാഗികളെ പരിശോധിക്കാനെത്തുകയായിരുന്നുനൂറോളം രോഗികള്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഡോക്ടര്‍ രോഗികളോട് അസഭ്യം പറഞ്ഞ് ചികിത്സിയ്ക്കാതിരുന്നതെന്നാണ് രോഗികള്‍ ആരോപിക്കുന്നത്. 7 ഡോകടര്മാരുള്ള ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കാലത്ത് 7 മണി മുതല്‍ ക്യൂവില്‍ നിന്ന രോഗികളെയാണ് ഡോക്ടറുടെ നടപടി ബാധിച്ചത്. തുടര്‍ന്ന് ക്യൂ നിന്ന രോഗികള്‍ ഓഫീസില്‍ പരാതി അറിയിക്കുകയും പ്രശ്നം വഷളാകുന്നെന്ന് കണ്ട് ഡോക്ടര്‍ തിരിച്ചെത്തി ചികിത്സ തുടരുകയുമായിരുന്നു. . ചികിത്സയ്ക്കെത്തിയ കാപ്പിസെറ്റ് സ്വദേശി ബോബനെ ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയും ചികിത്സിയ്ക്കില്ലെന്ന് പറയുകയും ചെയ്തു. ഡോക്ടറുടെ പ്രവര്‍ത്തികള്‍ കണ്ട് പരിശോധനയ്ക്കായി നിന്ന രോഗികളില്‍ ചിലര്‍ മടങ്ങിപ്പോയി. നിര്‍ധനരായ രോഗികള്‍ക്ക് നേരേ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ഡോക്ടര്‍ക്കെതിരേ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍