സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് വിറ്റയാളെ പോലീസ് അറസ്റ്റു ചെയ്തു;ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് വിറ്റ കടക്കാരനെതിരെ രക്ഷിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഹാന്‍സ് സഹിതം കടക്കാരനെ അറസ്റ്റ് ചെയ്തു. ബത്തേരി മണിച്ചിറ തൊടയാങ്കണ്ടി ഹസ്സന്‍കുട്ടി (41) യെയാണ് ബത്തേരി എസ്.ഐ അജീഷും സംഘവും അറസ്റ്റ് ചെയ്തത്. അസംപ്ഷന്‍ സ്കൂളിന് സമീപത്തുള്ള കടയില്‍ നിന്നാണ് ഇയ്യാള് വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് വില്‍പ്പന നടത്തിയത്. ഇയ്യാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും, കേരള പോലീസ് നിയമപ്രകാരവും കേസെടുത്തു. അന്വേഷണ സംഘത്തില്‍ എഎസ്ഐ മാരായ സലീം, ഹരീഷ്, സിപിഒ മാരായ കൃഷ്ണമോഹന്, ലത്തീഫ് എന്നിവരും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍