ദിലീപ് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം:കോണ്‍ഗ്രസ്
പുല്‍പ്പള്ളി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.എസ്. ദിലീപ് കുമാറിനെതിരേ സി.പി.എം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിലീപ്കുമാറിന്റെ പേരിലുള്ള ബാങ്ക് വായ്പ ബാങ്ക് ഭരണസമിതിയില്‍ നിന്നോ ഓഡിറ്റര്‍മാരില്‍ നിന്നോ ജാമ്യ വസ്തു മൂല്യം കുറഞ്ഞതാണെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എട്ടുലക്ഷംരൂപ വായ്പയെടുത്തതില്‍ വളരെ കൃത്യമായി വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ പുതുക്കി 350000 രൂപ മാത്രമേ തിരിച്ചടയ്ക്കാനുള്ളൂവെന്നും എന്നാല്‍ സി.പി.എമ്മിന്റെ ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കള്‍ പറഞ്ഞു.മണ്ഡല പ്രസിഡന്റിനെ സമൂഹ മധ്യത്തില്‍ അപമാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം ഏരിയ നേതാവിന്റെ കുടുംബാഗം 56 സെന്റ് ഭൂമിക്ക് പ്രദേശത്തെ വാല്യൂവേഷന്‍ തുകയുടെ മൂന്നിരിട്ടയായി 11 ലക്ഷം രൂപ വായ്പയെടുത്ത് കുടിശ്ശികയാണ്. മറ്റൊരംഗം 60 സെന്റ് പണയപ്പെടുത്തിയെടുത്ത 10 ലക്ഷത്തിന്റെ ലോണും കുടിശ്കയാണ്. ഇത്തരം നിരവധി ലോണുകള്‍ കുടുശ്ശികയായി സിപിഎം നേതാക്കള്ക്കുള്ളപ്പോള് പക്ഷപാതപരമായി പ്രചരണം നടത്തിയതിന് സി.പി.എം ഏരിയ കമ്മിറ്റി നേതാവ് പൊതുജന മധ്യത്തില്‍ മാപ്പ് പറയണം. ടി.എസ്. ദിലീപ്കുമാര് ബാങ്ക് ഭരണസമിതിയില്‍ അംഗമല്ല. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകും. സിപിഎം ഭരിക്കുന്ന ക്ഷീരസംഘത്തില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി മൂടിവെയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ അപഹാസ്യമാണ്. ക്ഷീരസംഘത്തില്‍ നടന്ന അഴിമതിയും സ്വജനപക്ഷപാതവും അന്വേഷണ വിധേയമാക്കി സത്യാവസ്ഥ പൊതുജനത്തെ ബോധ്യപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, ഡി.സി.സി. ജന.സെക്രട്ടറി എന്‍.യു. ഉലഹന്നാന്, റെജി പുളിങ്കുന്നേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍