ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്. പോളിംഗ് ശതമാനം 93.2;ഫലപ്രഖ്യാപനം നാളെ
ബത്തേരി: നഗരസഭയിലെ അതിനിര്‍ണ്ണായകമായ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപെടുത്തിയത്.പോളിംഗ് പൂര്‍ത്തിയായപ്പോള്‍ വരണധികാരി നല്കുന്ന വിവരമനുസരിച്ച് 93.2 ശതമാനം പേര് വോട്ട് രേഖപെടുത്തി.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10.2ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 83 ശതമാനമായിരുന്നു പോളിംഗ്.ബീനാച്ചി ഗവ.ഹൈസ്ക്കൂളിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ടിംഗ് ആരംഭിച്ച ഏഴുമണിമുതല്‍ ബൂത്തിനുമുന്നില്‍ നീണ്ട നിര കാണാമായിരുന്നു.ആദ്യഒരു മണിക്കൂറില്‍ 8.9ശതമാനമായിരുന്നു പോളിംഗ്. ഒരുമണിക്കൂര്‍ പിന്നിട്ട 9മണിയായപ്പോള്‍ പോളിംഗ് 20.19ശതമാനമായി ഉയര്‍ന്നു.പിന്നീട് ഒരോമണിക്കൂറും പത്ത്ശതമാനത്തലേറെ വര്‍ദ്ധനവാണ് രേഖപെടുത്തിയത്.പത്ത്മണിയോടെ 31.59 ശതമാനമായ പോളിംഗ് 12മണിയോടെ 50ശതമാനം കടന്ന് 57.11ലെത്തി.പിന്നീട് ഒരുമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും 14ശതമാനത്തോളം ഉയര്‍ന്ന് പോളിംഗ് 70.29ലെത്തി.ഉച്ചയ്ക്ക് രണ്ട് മണിയോടെ അത് 80ശതമാനത്തിലേക്കും അഞ്ച് മണിയോടെ 93.2 ശതമാനത്തിലേക്കും പോളിംഗെത്തി.ഡിവിഷനില്‍ ആകെയുള്ള 956 വോട്ടര്‍മാരില്‍ 891 പേര് വോട്ട്് രേഖപെടുത്തി.ഇതില്‍ 443 പുരുഷന്മാരും 448 സ്ത്രീകളുമാണ് വോട്ട്ചെയ്തത്.തെരഞ്ഞെടുപ്പുമായിബന്ധപെട്ട് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍്ട്ട് ചെയ്തിട്ടില്ല.കനത്തപോലീസ് സന്നാഹം പോളിംഗ് സ്റ്റേഷനുസമീപം നിലയുറപ്പിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് കണ്ട ആവേശം വോട്ടെടുപ്പുദിനത്തിലും മുന്നണികള്‍ കാണിച്ചുവെന്നതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ്.നാളെ (ഒക്ടോബര്‍ 12) രാവിലെ 10മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.10.15ഓടെ ഫലം പുറത്തുവരും.നിര്‍ണ്ണായകമായി ഈഫലമായിരിക്കും നഗരസഭ ഇനി ആരുഭരിക്കുമെന്ന് നിശ്ചയിക്കുക.എല്‍.ഡി.എഫിനായി ഷേര്‍ളി കൃഷ്ണനും,യു.ഡി.എഫിനെയും ബബിതസുധീറും,ബി.ജെ.പിക്കായി സിനിഷാനയുമാണ് മല്‍സരരംഗത്തുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍