രാപ്പകല്‍ സമരം നടത്തി
ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കൂട്ടധര്‍ണ്ണയും, രാപ്പകല്‍ സമരവും നടത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലും സമരം നടത്തി. സമരം ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന് ഉദ്ഘാടനം ചെയ്തു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന് പദ്ധതി (ആയുഷ്മാന്‍ ഭാരത്) യില്‍ കേരളം ഒപ്പുവെയ്ക്കുക ,പ്രളയം സര്‍ക്കാര്‍ സൃഷ്ടി. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച ധന സഹായം ഉടന്‍ വിതരണം ചെയ്യുകയും വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക, സാമൂഹ്യക്ഷേമപെന്ഷന് പുന:സ്ഥാപിക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി.പരിധിയില്‍ കൊണ്ടു വരുക, ഓട്ടോ ടാക്സി വാഹനങ്ങള്‍ക്ക് സബ്ബ്സിഡി നിരക്കില്‍ ഇന്ധനം വിതരണം ചെയ്യുക, സാലറി ചാലഞ്ചും ഭീഷണിയും അവസാനിപ്പിക്കുക, കെ.എസ്.ആര്.ടി.സിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തോട്ടം തൊഴിലാളികളുടെ വേതനം അദ്ധ്വാനഭാരം വര്‍ദ്ധിപ്പിക്കാതെ 600 രൂപയാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുക, നിത്യോ പ യോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുക, ' എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു കൂട്ടധര്‍ണ്ണയും, രാപകല്‍ സമരവും. അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ജനങ്ങളേയും തൊഴിലാളികളേയുമാണ് ശരിയാക്കിക്കൊണ്ടിരിക്കുന്നത്. ജനോപകാരപ്രദമായ പല കേന്ദ്ര പദ്ധതികളും നടപ്പിലാക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത്തരം നിലപാടുകളില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണം.ജന വിരുദ്ധ, തൊഴിലാളി വിരുദ്ധ തൊഴിലാളി വിരുദ്ധ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി.എം.എസ് വയനാട് ജില്ലാ പ്രസിഡണ്ട് ഹിരിദാസന് കെ. തയ്യില്‍ അദ്ധ്യക്ഷനായിരുന്നു.ബി.എം.എസ്.സംസ്ഥാന സമിതി അംഗം പി.പരമേശ്വരന്, ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്, പി.ആര്.സുരേഷ്, കെ.കെ.പ്രകാശന്, കെ.എന്‍.മുരളീധരന്, പി.എച്ച് പ്രസന്ന, അഡ്വ: വവിത,പി.കെ.അച്യുതന്, സന്തോഷ്.ജി.എന്‍.ടി.സതീഷ്, പി.എസ്.ശശിധരന്, കെ.ടി.സുകമാരന്, സി.കെ.സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍