നാല് വര്‍ഷം മുമ്പ് ആത്മഹത്യചെയ്ത സതീശന്റെ ആത്മഹത്യകുറിപ്പ്; പോലീസ് വീണ്ടും പ്രാഥമിക അന്വേഷണം ആരംഭിച്ചു
2014 ല്‍ ആത്മഹത്യ ചെയ്ത മാനന്തവാടിയിലെ സ്വര്ണ്ണപണിക്കാരന് സതീശന്റെ ആത്മഹത്യകുറിപ്പുമായി ബന്ധപ്പെട്ട് പോലീസ് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി. 305/2014 െ്രെകം നമ്പര്‍ പ്രകാരം മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് മാനന്തവാടി എസ്എംഎസ് പോലീസ് അന്വേഷണം നടത്തുന്നത്. ആത്മഹത്യചെയ്ത സതീശന്റെആത്മഹത്യകുറിപ്പില് സജിത്തെന്ന വ്യക്തിയുടെ പേര് പരാമര്ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വാരാമ്പറ്റ വിഷമദ്യ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തുന്നത്. അന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്ത സമയത്തുള്ള സാക്ഷികളോട് പോലീസ് ഇന്ന് മൊഴിയെടുത്തു. സജിത്താണ് തന്റെ മരണത്തിന് കാരണമെന്നാണ് ആത്മഹത്യകുറിപ്പില്‍ സതീശന് കുറിച്ചിരുന്നത്. അന്നത്തെ മാനന്തവാടി എസ്ഐ വസന്തകുമാറിന്റെ സാന്നിധ്യത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെടുത്തപ്പോഴുണ്ടായിരുന്ന സാക്ഷികളോടാണ് ഇന്ന് പോലീസെത്തി മൊഴിയെടുത്തത്. കൂടാതെ സതീശന്റെ കയ്യക്ഷരം ഉറപ്പിക്കുന്നതിനായി സഹോദരിയുടെ അടുത്തും പോലീസ് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം പുനരന്വേഷണം ആവശ്യമെങ്കില്‍ പോലീസിന് സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ സമീപിക്കാം. അതിനനുസരിച്ചായിരിക്കും പ്രസ്തുത കേസ് വീണ്ടും അന്വേഷിക്കണമോ വേണ്ടയോ എന്നുള്ള തീരുമാനം ഉണ്ടാവുകയുള്ളു. സതീശന്റെ ആത്മഹത്യകുറിപ്പില്‍ സജിത്തിനെതിരെയുള്ള പരാമര്‍ശവും, അതുകൂടാതെ സതീശന് തന്റെ ഡയറിയില്‍ 'ഐ വില്‍ കില്‍ യൂ സജിത്ത് ' എന്ന് എഴുതിവെച്ചതുമായ കുറിപ്പും കണ്ടതോടെയാണ് സന്തോഷ് സജിത്തിനെ വധിക്കാനായി തീരുമാനിച്ചതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതിന്റെ ഭാഗമായാണ് സന്തോഷ് മദ്യത്തില്‍ സയനഡ് കലര്‍ത്തി സജിത്തിന് നല്കിയതും, അതറിയാതെ സജിത്ത് ആ മദ്യം തിക്നായിക്ക് നല്കിയതും കൂട്ടമരണം സംഭവിക്കാനിടയായതും. സംഭവത്തില്‍ സജിത്ത് പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും മൂന്ന് നിഷ്കളങ്കരായ വ്യക്തികളുടെ മരണത്തിലേക്ക് നയിക്കാന്‍ കാരമായ 2014 ലെ ആ ആത്മഹത്യകുറിപ്പ് വീണ്ടും ചര്‍ച്ചവിഷയമായ പശ്ചാത്തലത്തിലാണ് പോലീസ് വീണ്ടും പ്രാഥമിക അന്വേഷണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍