ചീയമ്പം തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രധാന തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി:സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ ചിയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന തിരുനാളിന് ഇന്ന് തുടക്കമായി. 10 ദിവസം നിണ്ട് നില്ക്കുന്ന തിരുന്നാളിന്റെ പ്രധാന തിരുന്നാള്‍ ഇന്ന് മുതല്‍ 3 ആം തീയതി വരെയാണ് നടക്കുക. തിരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച 7 ദിവസം നീണ്ടു നില്ക്കുന്ന ബൈബിള്‍ കണ്വെന്ഷന് ഇന്ന് സമാപിച്ചു. സമാപന ദിനമായ ഇന്ന് വിശുദ്ധ മുന്നിന്മേല് കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും അഭിവന്ദ്യ സഖറിയാസ് മോര് പോളികാര്‍പ്പോസ് മെത്രാപ്പോലിത്തയും ഫാ: ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്കോപ്പ, ഫാ.സജി ചൊള്ളാട്ട്, എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഒക്ടോബര്‍ 2 ന് രാവിലെ പ്രഭാത പ്രാര്‍ത്ഥന, വടക്കന്‍ മേഖല തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം എന്നിവയുണ്ടാകും. വിശുദ്ധമുന്നിന്മേല് കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മാത്യു സ്മോര്‍ അഫ്രേം മെത്രാപ്പോലീത്തയും ഫാ: ബൈജു മനയത്ത് ഫാ: കുര്യാക്കോസ് വെള്ളച്ചാലില്‍ കാര്‍മ്മികത്വം വഹിക്കും . തുടര്‍ന്ന് പൊതുസമ്മേളനം ഐ.സി ബാലകൃഷ്ണന് എംഎല്‍എ ഉല്‍ഘാടനം ചെയ്യും. വിടിന്റെ താക്കോല്‍ദാന കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിര്‍വ്വഹിക്കും. ഡയറക്ടറി പ്രകാശനവും ചാരിറ്റി ഫണ്ട് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടിഎസ് ദിലിപ് കുമാര്‍ നിര്‍വഹിക്കും തുടര്‍ന്ന് എക്യുമെനിക്കല്‍ കലമല്സരം, സന്ധ്യ പ്രാര്‍ത്ഥന ആഘോഷ പുര്‍വ്വമായ പെരുന്നാള്‍ റാസയും അരങ്ങേറും. ഒക്ടോ: 3ന് രാവിലെ 8.15ന് തെക്കന്‍ മേഖല തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കും, വിശുദ്ധ മുന്നിന്മേല് കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ് മെത്രപ്പോലിത്ത ., ഫാ: ജോസഫ് പരത്തുവയല്‍, ഫാ: അനില്‍ കൊമരിക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ പെരുന്നാള്‍ റാസ നടക്കും. സൗഖ്യദായകമായ പാച്ചോര്‍ നേര്ച്ചയോടെ തിരുന്നാള്‍ സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍