റോഡ് സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കെതിരെ വനം വകുപ്പ് കേസ്സെടുത്തു.
മാനന്തവാടി: കണ്ണൂര്‍ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാ ബദല്‍ പാതയ്ക്കായി പ്രാഥമിക സര്‍വേ നടത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന അമ്പായതോട് വാസികള്ക്കെതിരെയാണ് വനം വകുപ്പ് കേസ്സെടുത്തത്പ്രദേശവാസികളായ പി.തങ്കപ്പന്,പി.എംദേവസ്യ,എംപി.ചാക്കോ,ടി.എസ്.സ്കറിയ,സുനില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തത്.സര്‍വ്വേ സംഘത്തിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന കൂടുതല്‍ പേര്‍ക്കെതിരെ വനം വകുപ്പ് അടുത്ത ദിവസം കേസ്സെടുക്കും. വനത്തില്‍ അതിക്രമിച്ച് കടക്കല്‍ (സെക്ഷന്‍ 27) വകുപ്പ് പ്രകാരമാണ് കേസ്സെടുത്തത്.അടുത്ത ദിവസം സര്‍വ്വേയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും വനംവകുപ്പ് കേസെടുക്കും.അനുമതിയില്ലാതെ വനത്തിനുള്ളില്‍ പ്രവേശിച്ചതിനാണ് ആറളം വന്യജീവി സങ്കേതത്തിലും നോര്‍ത്ത് വയനാട് ഡിവിഷനിലും ഇവര്‍ക്കെതിരെ ഓരോ കേസ് വീതം രജിസ്റ്റര്‍ ചെയ്തത്.നിര്‍ദിഷ്ട അമ്പായത്തോട്തലപ്പുഴ 44ാം മൈല്‍ പാതയ്ക്കായി തദ്ദേശ സ്വയംഭരണ വകുപ്പിനുകീഴിലുള്ള കേരള റൂറല്‍ റോഡ്സ് ഡെവലപ്മെന്റ് ഏജന്‍സിയുടെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി.വി. നിഷ, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 21നാണ് പ്രാഥമിക സര്‍വേ നടത്തിയത്.സര്‍വ്വേ സംഘത്തെ നാട്ടുകാരും അനുഗമിക്കുകയായിരുന്നു
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബേഗൂര്‍ റെയ്ഞ്ചിലെയും ആറളം വന്യജീവി സങ്കേതത്തിലെ കൊട്ടിയൂര്‍ റെയ്ഞ്ചിലെയും വനഭൂമിയിലൂടെയായിരുന്നു സര്‍വേ. അനധികൃതമായി വനത്തില്‍ പ്രവേശിച്ച സര്‍വേ സംഘം വന്യമൃഗങ്ങളുടെ സ്വൈരവിഹാരം തടസ്സപ്പെടുത്തിയെന്നും വനത്തിന് നാശം വരുത്തിയെന്നും ആരോപണമുയര്‍ന്നതോടെയാണ് വനംവകുപ്പ് കേസെടുത്തത്.അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ വനം മേഖല ആനത്താരക്കായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍