പന്നി കര്‍ഷകര്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കല്‍പ്പറ്റ:വയനാട് ജില്ലയിലെ പന്നി കര്‍ഷകരോട് അധികൃതര്‍ കാണിക്കുന്ന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വയനാട് സൈ്വന്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ ചിറ്റൂര്‍ കണ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു . പന്നി തീറ്റ കൊണ്ടുവരുന്ന വാഹനങ്ങള്‍ അനധികൃതമായി തടയുന്ന നടപടി അവസാനിപ്പിക്കുക, ജൈവ മാലിന്യ സംസ്കരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പന്നികര്‍ഷകരെ അംഗീകരിച്ച് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെന്നും ആവിശ്യപ്പെട്ടാണ് ഇവര്‍ ധര്‍ണ്ണ നടത്തിയത്.ജീവിത മാര്‍ഗ്ഗമായി പന്നി കൃഷിയെ കാണുന്ന ധാരാളം ചെറുകിട കര്‍ഷകരാണ് വയനാട്ടില്‍ ഉള്ളത്.ഇവര്‍ക്ക് ഭീഷണിയാവുകയാണ് പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പധികൃതരുടെയും, പോലീസുകാരുടെയും നടപടികള്‍. ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ പ്രതിഷേധമെന്നും യാതൊരു സംഘടന രാഷ്ട്രീയ പാര്‍ട്ടികളും കൂടെയില്ലന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കാലവര്‍ഷക്കെടുതി മൂലം 37 പന്നികള്‍ നഷ്ടപ്പെട്ട കര്ഷകന് സഹായമായി ധര്‍ണ്ണയില്‍ വെച്ച് പന്നി വിതരണം നടത്തി ഇവരുടെ പ്രവര്‍ത്തനം മാതൃകയായി. ധര്‍ണ്ണയില്‍ കിസാന്‍ സഭ ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കെ രാജന്, ഡയറി ഫാം അസോഡിയേഷന്‍ ജില്ലാ പ്രസിഡന്റ് ലില്ലി മാത്യു, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ: ജോഷി സിറിയക് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍