എസ്.എഫ്.ഐ ടെലഫോണ്‍ എക്സ്ചേഞ്ച് ഓഫീലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല ആര്.എസ്.എസ് കാര്യാലയമാക്കി മാറ്റാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്സ്ചേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ കാവി വത്കരിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.കഴിഞ്ഞ ദിവസം കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അധ്യക്ഷ സ്ഥാനത്തു നിന്ന് ഡോ.പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തിരുന്നു.സര്‍വ്വകലാശാലയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ശാഖാ പ്രവര്‍ത്തനം നടത്തുന്നതിന് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകള്‍ തിരുത്താന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തിരെഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താനുള്ള സംസ്ഥാന കമ്മിറ്റി യുടെ തീരുമാന പ്രകാരമാണ് കല്പറ്റ ടെലഫോണ്‍ എക്സ്ചേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷതവഹിച്ചു.അര്ജ്ജുന് ഗോപാല്‍,ജിഷ്ണു ഷാജി,ടി.പി ഋതുശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.കെ.ജെ ഹരികൃഷ്ണന് സ്വാഗതവും എന്‍.എസ് വൈഷ്ണവി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍