മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ആശങ്കയില്‍ ഒരു കുടുംബം
മാനന്തവാടി: പത്തൊമ്പതുകാരനായ മകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ ആശങ്കയില്‍ നിര്‍ധന കുടുംബം.തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം , കാളികൊല്ലി മഞ്ഞപ്പള്ളി തറയില്‍ സജിയുടെയും റാണിയുടെയും മകന് ജിത്തുവാണ് വിവിധ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നത്. 2014 ലാണ് ജിത്തുവിന് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത് ബ്രെയിന്‍ ട്യുമറാണ് ആദ്യം കണ്ടെത്തിയ രോഗം പീന്നീട് ഹൃദയത്തിനും തകരാര്‍ കണ്ടെത്തി. ഇവ രണ്ടിനും നാട്ടുകാരുടെയും മറ്റും സഹായത്തില്‍ ശസ്ത്രക്രിയ നടത്തി എന്നാല്‍ രോഗം പൂര്‍ണ്ണമായും ഭേദമായില്ല. ഇപ്പോള്‍ കുറച്ച് ദുരം പോലും നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നടക്കാന്‍ പരസഹായം ആവശ്യമാണ്. കഴിഞ്ഞ 6 മാസമായി ദേഹത്ത് തടിച്ച് പൊങ്ങി വരുന്ന രോഗവും ബാധിച്ചിട്ടുണ്ട്. അലര്‍ജി പോലുള്ള അസുഖമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .ഈ രോഗത്തിന് ചികിത്സിക്കാന്‍ ആഴ്ചയില്‍ ആയിരത്തോളം രൂപ ആവശ്യമാണ്.കൂടാതെ 6 മാസം കൂടുമ്പോള്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്ത് പോകണം. ഇതിനെല്ലാം പണം കണ്ടെത്തുന്നതും അഞ്ചംഗ കുടുംബം കഴിയുന്നതുമെല്ലാം സജിയുടെ കൂലി പണിയില്‍ നിന്നുള്ള വരുമാനം ഒന്ന് കൊണ്ട് മാത്രമാണ്. ജിത്തുവിന്റ് കൂടെ എപ്പോഴും ഒരാള്‍ കൂടെ വേണമെന്നുള്ളതിനാല്‍ റാണിക്ക് ജോലിക്കും പോകാന്‍ കഴിയില്ല. സജി മാസങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തിന്റ് മുകളില്‍ നിന്നും വീണ് പരിക്കേറ്റിരുന്നു.ഇതിന്റ് തുടര്‍ച്ചയെന്നോണം ഇടക്കിടെ അസഹ്യമായ വേദന വരുന്നതിനാല്‍ തുടര്‍ച്ചയായി ജോലിക്ക് പോകാനും കഴിയുന്നില്ല.5 സെന്റ് സ്ഥലവും വീടും മാത്രമാണ് ഇവര്‍ക്കുള്ളത് .വീടിന്റ് ഒരു ഭാഗം ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്.വീടിലേക്ക് കൃത്യമായ വഴിയുമില്ല.(പദേശത്ത് വന്യമൃഗശല്യവും രൂക്ഷമാണ്. എങ്ങിനെ ജിത്തു വിന്റ് ചികിത്സ ചിലവും കുടുംബത്തിന്റ് ചിലവുമെല്ലാം ഏങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ഇവര്‍. ജിത്തു വിന്റ് സഹോദരന് ജിതിന് കാട്ടികുളം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കുളില് ഒമ്പതാം ക്ളാസ്റ്റ് വിദ്യാര്‍ത്ഥിയാണ്. കൃത്യമായി ചികിത്സയിലുടെ തനിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയുമെന്നും തന്റെ കൂട്ടുകാരെ ടൊത്ത് ജിവിതത്തിന്റ് നല്ല ഓര്‍മ്മകളിലൂടെ കടന്ന് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ജിത്തുവിന്റെ ദയനീയമായ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍