വെള്ളമുണ്ട ഇരട്ടക്കൊലപാതകം ;പ്രതി കസ്റ്റഡിയില്‍?
ഏറെ വിവാദമായ വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസ്സില്‍ പ്രതി പോലീസ് കസ്റ്റഡിയിലായതായി സൂചന. കുറ്റിയാടി സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായതായി സൂചനയുള്ളത്. കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതി വലയിലാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും, മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്തുന്നതോടെ കൂടുതല്‍ ചിത്രങ്ങള്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ പോലീസ് ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ 06 നാണ് വാഴയില്‍ മൊയ്തു ആയിഷ ദമ്പതികളുടെ മകന് ഉമറും, ഭാര്യ ഫാത്തിമയും കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍