വയനാടിന്റെ പുനര്നിര്മ്മിതിയില് കാര്‍ഷികമേഖലക്ക് അര്‍ഹിക്കുന്ന പരിഗണനയും ഉദാരമായ ഫണ്ടും നല്‍കണം:ജനാധിപത്യ കേരള കോണ്‍ഗ്രസ്
പുല്‍പ്പളളി : കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാര്‍ഷികമേഖലയോട് കേന്ദ്ര-സംസ്ഥാ ന ഗവണ്മെന്റുകള് പുലര്‍ത്തുന്ന കടുത്ത അവഗണനയും നിതി നിഷേധവും ഇനിയെങ്കിലും അവസാനിപ്പിച്ച് കഴിഞ്ഞ പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്നിര്മ്മിതിയില്, കാര്ഷിമേഖലയുടെ പുനരുദ്ധാരണവും കര്‍ഷകരുടെ നിലനില്‍പ്പും വളര്‍ച്ചയും ലക്ഷ്യമാക്കി അര്‍ഹിക്കുന്ന പരിഗണ നയും ഉദാരമായ ഫണ്ടും നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്‍പ്പളളി വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക സെമിനാര്‍ ആവശ്യപ്പെട്ടു.
കര്‍ഷക ജില്ലയായ വയനാടിന്റെ ആത്മാവ് കൃഷിയാണെന്നും കാര്ഷി ക മേഖലയുടെ തകര്‍ച്ച വയനാടിന്റെ തകര്‍ച്ചയാണെന്ന വസ്തുത ഭരണാധി കാരികള്‍ ഇപ്പോളെങ്കിലും തിരിച്ചറിയണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ കാര്ഷികമേഖലക്കുണ്ടായ കൃത്യമായ നഷ്ടം ശാസ്ത്രീയമായി പഠിക്കുവാനും വിലയിരുത്തുവാനും കുറ്റമറ്റ ഫലപ്രദമായ ഒരു നീക്കവും നാളിതുവരെ ജില്ലാ ഭരണകൂടം നടത്തിയിട്ടില്ല.
കാര്‍ഷിക മേഖലക്ക് വേണ്ടി യാതൊരു പദ്ധതിയും പാക്കേജും പ്രഖ്യാ പിക്കാത്ത സാഹചര്യത്തില്‍, കൃഷിഭവനുകള്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്നത് പാവപ്പെട്ട കര്‍ഷകരോട് കാണിക്കുന്ന കടുത്ത വഞ്ചനയും, കബളിപ്പിക്കലുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
നൂറകണക്കിന് ഏക്കര്‍ കുരുമുളക്, ഏലം, കാപ്പി, തേയില, കവുങ്ങ്, തെങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളവുകളും നെല്ല്, വാഴ, ഇഞ്ചി, കപ്പ തുടങ്ങിയ ഹ്രസ്വകാല വിളകളും നശിച്ച സാഹചര്യത്തില്‍ കൃത്യമായ നഷ്ടം കണക്കാക്കുവാന്‍ പ്രളായനന്തര സര്‍വ്വേ നടത്തുവാന്‍ വിദഗ്ധ കമ്മീഷനെ നിയമിച്ച് അവരുടെ നേതൃത്വ ത്തചന്റ ജനപ്രതിനിധികളുടെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ വില്ലേജ് അടിസ്ഥാനത്തില്‍ അദാലത്ത് സംഘടിപ്പിക്കുവാനും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വിളകളുടെ പുനര്‍കൃഷിക്ക് കാര്‍ഷികമേഖലയുടെ വന്‍കുതിപ്പിനും സഹായകമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കണം അല്ലാത്ത പക്ഷം കര്‍ഷകര്‍ക്ക് കൃഷി എന്നന്നത്തേക്കുമായി ഉപേക്ഷിക്കേണ്ടിവരുമെന്ന് സെമിനാര്‍ മുന്നറിയിപ്പ് നല്കി.
2006-ലെ വിദര്‍ഭ പാക്കേജിനുശേഷം ഒരു സഹായവും പാക്കേജും വയനാടിനുവേണ്ടി കേന്ദ്രഗവണ്മെന്റ് നല്‍കിയിട്ടില്ല. കര്‍ഷകര്‍ അങ്ങേയറ്റം ദുരിതത്തിലും നിരാശയിലുമാണ്. അടുത്ത കാലത്ത് 3 കര്‍ഷകര്‍
വയനാട്ടില്ആത്മഹത്യ ചെയ്തു.
ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുമിടയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും കൃഷിക്ക് ആവശ്യമായ സഹായവും മറ്റും എത്തിക്കുന്നതില്‍ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് യോഗം ചൂണ്ടികാട്ടി. കുരുമുളക് കൃഷിയെയാണ് നാശം ഏറ്റവുമധികം ബാധിച്ചി രിക്കുന്നത്. കുരുമുളക് കര്‍ഷകര്‍, എല്ലാംനഷ്ടപ്പെട്ട അവസ്ഥയിലാണ്. കവുങ്ങ്, തെങ്ങ്,റബ്ബര്‍ കര്‍ഷകരും തകര്‍ച്ചയിലാണ്. പച്ച അടക്ക, തെങ്ങിന്റെ മച്ചിങ്ങ തുടങ്ങിയവ മഴയില്‍ കൊഴിഞ്ഞുപോയി. റബ്ബറിന്റെ ഇലപൊഴിഞ്ഞ ഉല്പാദനം മൂന്നിലൊന്നായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കുവാന്‍ അമാന്തം കാട്ടരുതെന്ന് യോഗം സംസ്ഥാനഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
* ദീര്‍ഘകാല വിളവുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25 വര്‍ഷത്തെ നഷ്ടം കണ ക്കാക്കി നഷ്ടപരിഹാര തുക അനുവദിക്കുക.
* ഹ്രസ്വകാല വിളകളായ നെല്ല്, ഇഞ്ചി, വാഴ, നെല്‍ നഷ്ടപ്പെ ട്ടവര്‍ക്ക് വിത്ത്, വളം കൃഷിച്ചെലവിന് ഏക്കറിന് 2500രൂപ തുട ങ്ങിയവ പണമായി ബാങ്കുകള്‍ മുഖേന നല്‍കുക.
* സര്‍വ്വതും നഷ്ടപ്പെട്ട് ഉപജീവനത്തിനുവേണ്ടി യാതൊരു മാര്‍ഗ്ഗവും ഇല്ലാത്ത കര്‍ഷകര്‍ക്ക് നിശ്ചിത കാലത്തേക്ക് ചുരുങ്ങിയത് 5000രൂപ മാസംതോറും ധനസഹായം നല്‍കുക.
* വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് പുതിയ വളര് ത്തു മൃഗങ്ങളെ നല്‍കുക. പുല്‍കൃഷി നശിച്ച സാഹചര്യത്തില്‍ 6 മാസത്തേക്ക് കാലിത്തീറ്റയും, പുല്ലും നല്‍കുക.
* ചെറുകിട കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപയും വന്‍കിട കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപയും പലിശരഹിത ദീര്‍ഘകാല വായ്പ നല്‍കുക. കുടാതെ നിലവിലുളള കടങ്ങള്‍ പൂര്‍ണ്ണമായും എഴുതി തളളുക
* തൊഴിലുറപ്പ് പദ്ധതി കാര്യമാക്കുകയും കൃഷിയിടങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുക.
* സര്‍ഫാസി ആക്ടിന്റെ പരിധിയില്‍ നിന്ന് കാരഷികമേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കുക.
* കുരുമുളക്, തേയില, റബ്ബര്‍ തുടങ്ങിയവയുടെ ഇറക്കുമതി 3 വര്‍ഷത്തേക്ക് എങ്കിലും പൂര്‍ണ്ണമായി നിരോധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സെമിനാര്‍ ഉന്നയിച്ചു.
* ഇാസ വളങ്ങളുടെ വില നിയന്ത്രയിക്കുകയും കര്‍ഷകര്‍ക്ക് സബ്സിഡി എര്‍പ്പെടുത്തുകയും ചെയ്യുക.
പുല്‍പ്പള്ളി വൈ.എം.സി.എ ഹാളില്‍ നടന്ന സെമിനാര്‍ ജനാധിപത്യ കേരളകോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് കെ.എ ആന്റണി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് എബി പൂക്കൊമ്പില്‍ അധ്യക്ഷത വഹിച്ചു.
“കാര്‍ഷിക തകര്‍ച്ചയും വയനാടിന്റെ പുനര്‍നിര്‍മ്മാണവും” എന്ന വിഷയത്തെക്കുറിച്ച് ജില്ലാ വൈസ് പ്രസിഡണ്ട് വി.എസ് ചാക്കോ പ്രബന്ധം അവതരിപ്പിച്ചു. ഗവണ്മെന്റിന് സമര്‍പ്പിക്കുന്ന 10 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രമേയം ജില്ലാ ജനറല്‍ സെക്രട്ടറി വില്‍സണ്‍ നെടുംകൊമ്പില്‍ സമര്‍പ്പിച്ചു.
വി.എം ജോസ്, ജോസഫ് കാവാലം, അഡ്വ.ജോര്‍ജ്ജ് വാത്തുപറമ്പി ല്‍,അഡ്വ. വി.കെ സജി, പീറ്റര്‍ എം.പി, കുര്യന് പാറക്കല്‍, ജോസഫ് എം.ഒ, സാബു ചക്കാലക്കുടി, പൗലോസ് കെ.എം, ബിജു എ.എം, തോമസ് ഇ.റ്റി, ക്ലീറ്റസ് സെബാസ്റ്റ്യന്‍, ജോസ് റ്റി എ, ജെക്കബ് കെ ജെ, സിബി സിബിജോണ്‍ , അബ്രഹാം പി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍