ചീയമ്പം പള്ളിയില്‍ തിരുനാള്‍ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ
പുല്‍പ്പള്ളി ചീയമ്പം മോര് ബസോലിയോസ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധ ബാവയുടെ മുന്നൂറ്റിമുപ്പത്തിമൂന്നാമത് ഓര്‍മപ്പെരുന്നാള്‍ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കും.24നാണ് കൊടിയേറ്റ്. തലശ്ശേരി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നിന്നും കൊണ്ടുവരുന്ന കൊടി വികാരി ഫാ.ഷൈജന്‍ കുര്യാക്കോസ് മറുതല ഏറ്റുവാങ്ങും. വിശുദ്ധകുര്‍ബാനയിലും മധ്യസ്ഥ പ്രാര്‍ത്ഥനയിലും ഫാ.ബേസില്‍ പോള്‍ കരിനിലത്ത് കാര്‍മികത്വം വഹിക്കും. 24നു ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും 30ന് കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നേത്യത്വത്തില്‍ സൗജന്യ വ്യക്കരോഗ നിര്‍ണയ ക്യാന്പും നടത്തും. 24 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള ബൈബിള്‍ കണ്വന്ഷന് ഫാ.ഗീവര്‍ഗീസ് നടുമുറിയില്, ഫാ. സിബി വേലിക്കകത്ത്, ഫാ.ജോര്‍ജ് കരിപ്പാല്‍ പുത്തന്‍പുരയില്‍, ഫാ.വര്‍ഗിസ് പനച്ചിയില്‍, ഫാ.മാത്യു ഈരാളില്‍, ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍, ഫാ.ജോര്‍ജ് വേങ്ങശേരില്‍, ഫാ.ഡേവിഡ് ചിറമ്മേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ ഒന്നിനു രാവിലെ 8.30ന് വിശുദ്ധ മുന്നില്മേല് കുര്‍ബാനയിലും മധ്യസ്ഥപ്രാര്‍ത്ഥനയിലും ബിഷപ് സഖറിയാസ് മോര് പോളികാര്‍പ്പോസ്, ജോര്‍ജ് മനയത്ത് എപ്പിസ്കോപ്പ, ഫാ.സജി ചൊള്ളാട്ട് എന്നിവര്‍ കാര്‍മികരായിരിക്കും. രണ്ടിനു രാവിലെ 7.30ന് പ്രഭാതപ്രാര്‍ത്ഥന. 8.15ന് വടക്കന്‍ മേഖല തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. തുടര്‍ന്ന് ബിഷപ് മാത്യൂസ് മോര് അഫ്രേം, ഫാ.ബൈജു മനയത്ത്, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മുന്നിന്മേല് കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും. കുര്‍ബാനയ്ക്കുശേഷം നേര്‍ച്ചഭക്ഷണ വിതരണം, പൊതുസമ്മേളനം, സ്കോളര്‍ഷിപ്പ് വിതരണം, ചാരിറ്റി ഫണ്ട് വിതരണം, അനുമോദനച്ചടങ്ങ്, വീടിന്റെ താക്കോല്‍ കൈമാറല്‍, ഇടവക ഡയറക്ടറി പ്രകാശനം, എക്യുമെനിക്കല്‍ കലാമത്സരങ്ങള്‍ എന്നിവ നടത്തും. തുടര്‍ന്നു പെരുന്നാള്‍ റാസയും ആശിര്‍വാദവും. സമാപന ദിനമായ മൂന്നിനു രാവിലെ 7.30ന് പ്രഭാതപ്രാര്‍ത്ഥന. എട്ടിനു തെക്കന്‍ മേഖല തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 8.30ന് ബിഷപ് കുര്യക്കോസ് മോര് യൗസേബിയോസ്, ഫാ. ജോസഫ് പരത്തുവയലില്‍, ഫാ.അനില്‍ കൊമരിക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന,മധ്യസ്ഥ പ്രാര്‍ത്ഥന,ആഘോഷമായ പെരുന്നാള്‍ റാസ, ആശിര്‍വാദം, പാച്ചോര്‍ നേര്‍ച്ച വിളമ്പല്‍, ലേലം എന്നിവയോടെയാണ് തിരുനാള്‍ സമാപനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍