കനാലില്‍ കയ്യേറ്റം; വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു
പുല്‍പ്പള്ളിയില്‍ ജലസേചന കനാലിലേക്ക് മണ്ണിടിഞ്ഞ് നീരൊഴുക്ക് നിലച്ചതോടെ വരവൂര്‍ മൂന്നുപാലംപാടത്ത് കര്‍ഷകര്‍ നെല്കൃഷിയൊഴിവാക്കുന്നു.ഒരു മാസം മുമ്പാണ് മുന്നു പാലത്ത് കനാലിലേക്ക് സ്വകാര്യ വ്യക്തിയുടെ മതില് ഇടിഞ്ഞു വീണത്ൂ. മഴ ശക്തമായതോടെ കനാലിന്റെ മറ്റിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലം ഇടിഞ്ഞു വീണത് കനാലിലെ ജലമൊഴുക്ക് പൂര്‍ണ്ണമായി നിലച്ചു. കനാല്‍ വെള്ളം കിട്ടാതായതോടെ പലരും കൃഷി ഉപേക്ഷിച്ചു. നടീലിന് തയ്യാറാക്കിയ ഞാറ് പലര്‍ക്കും നല്കി. ഇവിടെ മുപ്പതോളം ഏക്കറിലാണ് കൃഷി മുടങ്ങിയിരിക്കുന്നത്.കടമാന്‍തോട്ടിലെ തടയണയില്‍ നാലു കിലോമീറ്ററോളം കനാലുണ്ട് .നാല്പത് വര്‍ഷം മുന്‍പ് മൂന്ന് മുതല്‍ അഞ്ചു മീറ്റര്‍ വരെ വീതിയില്‍ ചെറുകിട ജലസേചന വകുപ്പ് കനാല്‍ നിര്‍മാണത്തിന് സ്ഥലം അക്വയര്‍ ചെയ്തിരുന്നു. റീസര്‍വേ രേഖകളിലും ഇത് വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ കനാലിന് തീരെ വീതിയില്ല. സ്വകാര്യ വ്യക്തികള്‍ കനാല്‍ കയ്യേറി പല നിര്‍മ്മാണവും കൃഷിയും നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഈ കനാല്‍ വലുതാക്കി നവീകരിച്ച് നിര്‍മിക്കാനുള്ള ശുപാര്‍ശ ജലസേചന വകുപ്പ് തയാറാക്കുന്നുണ്ട് .എന്നാല്‍ കനാല്‍ കയ്യേറ്റം ശക്തമായതിനാല്‍ പുതിയ പദ്ധതി നടപ്പാക്കാനാവുമോയെന്ന് സംശയമാണ്. കനാലിന്റെ തകര്‍ച്ച സംബന്ധിച്ച് കര്‍ഷകരും പാടശേഖര സമിതിയും പഞ്ചായത്ത്, വില്ലേജ് ,കൃഷി വകുപ്പ് ജസേചന വകുപ്പ് ,കലക്ടര്‍ എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കിയിരുന്നു. ഉടന്‍ പരിഹരിക്കുമെന്ന് എല്ലാ വകുപ്പും ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ ഒന്നും നടക്കുന്നില്ലെന്നും ഇക്കാര്യത്തിന് സത്വര പരിഹാരം ഉടന്‍ വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍