കര്ഷകന് ആത്മഹത്യ ചെയ്തു;കടബാധ്യതയെന്ന് ബന്ധുക്കള്‍
പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന് (62) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണ്മാനില്ലായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.രാഘവന് ജില്ലാ സഹകരണ ബാങ്കിന്റെ പുല്‍പ്പള്ളി സായാഹ്ന ശാഖയില്‍ 5 ലക്ഷം രൂപയും,എസ്.ബി.ഐ യുടെ കാപ്പിസെറ്റ് ശാഖയില്‍ 7 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയും ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.കര്‍ഷകനായ രാഘവന് ഒരേക്കര്‍ 32 സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്.ഇതിലെ കുരുമുളക്,അടയ്ക്ക തുടങ്ങിയ കൃഷികള്‍ ഏകദേശം പൂര്‍ണ്ണമായി നശിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് അത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.ഇളയ മകന്റെ എം.ബി.എ പഠനാവശ്യത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയടക്കം ഇദ്ദേഹത്തിന് 12 ലക്ഷം രൂപയുടെ കടമുള്ളതായി ബന്ധുക്കള്‍ അറിയിച്ചു.അംബികയാണ് ഭാര്യ.ജിത്ത്,ജിജോ,ജിധിന്‍ എന്നിവര്‍ മക്കളും,സനിത,അനു,മഞ്ജു എന്നിവര്‍ മരുമക്കളുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍