വ്യാജ പ്രചരണം ;ദുരിതാശ്വാസ കിറ്റ് വാങ്ങാനെത്തിയവര്‍ നിരാശയോടെ മടങ്ങി
മാനന്തവാടി:വ്യാജ പ്രചരണം മൂലം മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ ദുരിതാശ്വാസ കിറ്റുവാങ്ങാനെത്തിയവര് നിരാശയോടെ മടങ്ങി.ഇന്ന് രാവിലെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ സബ്ബ് കലക്ടര്‍ ഓഫീസിന് മുന്നില്‍ സഞ്ചികളുമായി എത്തിയത്.രാവിലെ ആറ് മണിമുതല്‍ തന്നെ നീണ്ട നിര കാണപ്പെട്ടു.കൈ കുഞ്ഞുങ്ങളുമായി എത്തിയവരും ഇതില്‍ ഉണ്ടായിരുന്നു.ഒന്‍പത് മണിയോടെ ഡി.എഫ്.ഒ.ഓഫീസില്‍ വിതരണം നടക്കുന്നുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് നിരവധി പേര് അവിടേക്കും എത്തി. ഇവിടെ ബഹളം ഉയര്‍ന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ റവന്യു അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കിറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് അറിയിച്ചത്.ഈ വിവരം ജനങ്ങളെ ധരിപ്പിച്ചെങ്കിലും കിറ്റിനായി എത്തിയവര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല ഒടുവില്‍ പോലീസ് എത്തിയാണ് രണ്ടിടങ്ങളില്‍ നിന്നും ജനങ്ങളെ പിരിച്ചുവിട്ടത്.എന്നിട്ടും പോകാന്‍ തയ്യാറാകാതെ സബ്ബ് കലക്ടര്‍ ഓഫീസ് കവാടത്തിന് മുന്നില്‍ നിന്നവര്‍ ഉച്ചയോടെയാണ് മടങ്ങിയത്.പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്തല കോ ഓഡിനേഷന്‍ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നതനുസരിച്ച് കിറ്റുകള്‍ അതാത് പഞ്ചായത്തുകളില്‍ എത്തിച്ച് നല്‍കാനും പഞ്ചായത്ത് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് വിതരണം ചെയ്യാനും ധാരണയായി.ഇതനുസരിച്ച് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കിറ്റുകള്‍ പഞ്ചായത്ത് വില്ലേജ് അധികൃതര്‍ക്ക് നല്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ മാനന്തവാടി പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് കിറ്റുകള്‍ വിതരണം നടത്തിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍