നല്ലത് നാടറിയട്ടെ..! പാട്ടപെറുക്കിയുണ്ടാക്കിയ സമ്പാദ്യം ദുരിതബാധിതര്‍ക്ക്..! ക്ഷേത്രത്തിലേക്ക് നല്‍കാനായി വെച്ച നേര്‍ച്ച പണവും ദാനം ചെയ്തു
പുല്‍പ്പള്ളി ഏരിയപ്പള്ളി ഗാന്ധിനഗര്‍ കോളനിവാസിയായ രാജമ്മയാണ് വീടുകളില്‍ നിന്നും മറ്റും നേര്‍ച്ചയായി ലഭിച്ച പണവും ഇതിന് പുറമേ ടൗണിലെ പാട്ടയും, കാര്ബോര്ഡും പെറുക്കി ലഭിച്ച 6150 രൂപയും മഴക്കെടുതി മൂലം ദുരിതത്തിലായ കുടംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായത്.ചെന്നൈയിലെ രാജേശ്വരി ക്ഷേത്രത്തിലേക്ക് വഴിപാടായി നല്കാന് കര്‍ക്കിടക മാസം ഒന്ന് മുതല്‍ പല വീടുകളില്‍ നിന്നായി ശേഖരിച്ച ചില്ലറ പൈസ ഉള്‍പ്പടെയാണ് രാജമ്മ ദുരിതബാധിതര്‍ക്ക് നല്കി മാതൃകയായത്.ക്ഷേത്രത്തിലേക്കുള്ള വഴിപാട് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് തന്റെ മനസ്സില്‍ ഉദിച്ച ചിന്തയായിരുന്നെന്ന് രാജമ്മ പറഞ്ഞു. വര്‍ഷങ്ങളായി പുല്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നുമുള്ള പഴയ വസ്തുക്കള്‍ ശേഖരിച്ചായിരുന്നു രാജമ്മ ഉപജീവനം നടത്തുന്നത്. പുല്പള്ളി പഞ്ചായത്ത് സൗജന്യമായി നല്കിയ ഏരിയപ്പള്ളിയിലുള്ള വീട്ടിലാണ് രാജമ്മയും കുടുംബവും താമസിക്കുന്നത്. രാജമ്മയില്‍ നിന്നും പുല്പള്ളി എ.എസ്.ഐ. എം.കെ.സാജു പണം ഏറ്റുവാങ്ങിയ ശേഷം ഗ്രാമപ്പഞ്ചായത്തംഗം സണ്ണി തോമസിനെ ഏല്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍