പുനരധിവാസം ഒറ്റക്കെട്ടായി നേരിടാമെന്ന് എംഎല്‍എ എന്‍എസ്എസ് വിദ്യാര്‍ത്ഥികളോട്
മഴവെള്ളക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ഒറ്റക്കെട്ടായി നിന്ന് പുനരധിവസിപ്പിക്കാമെന്ന് ജില്ലയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളോട് സി.കെ.ശശീന്ദ്രന് എം.എല്‍.എ. വെള്ളാരംകുന്ന് എന്‍.എം.എസ്.എം ഗവ. കോളേജ്, പടിഞ്ഞാറത്തറ, തരിയോട്, കല്‍പ്പറ്റ, വൈത്തിരി, മുട്ടില്‍, കരിംകുറ്റി, മുണ്ടേരി, മേപ്പാടി എന്നീ ഹയര്‍ സെക്കന്ററി സ്കുളുകളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളെ ആസൂത്രണഭവന്‍ എപിജെ ഹാളില്‍ അഭിസംബോധന ചെയ്ത് എം.എല്‍എ പറഞ്ഞു. 184 വിദ്യാര്‍ത്ഥികളാണ് ശാസ്ത്രീയ പുനരധിവാസത്തെക്കുറിച്ചുള്ള പരിശീലനത്തിനെത്തിയത്.
ജില്ലാ ശചിത്വ മിഷന് ഹരിത കേരള മിഷന് എന്നിവയുടെ സംയാക്താഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പാണ് പരിശീലനം സംഘടിപ്പിച്ചത്. നാടറിയുന്ന പട്ടാളമാണ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍. കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് നമ്മുടെ സഹോദരങ്ങളും രക്ഷിതാക്കളുമാണ്. ഒറ്റക്കെട്ടായി, ശാസ്ത്രീയമായി ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കണം. മഴക്കെടുതി തകര്‍ത്ത കേരളത്തേയും വയനാടിനേയും വീണ്ടെടുക്കണം. അതിന് ജാതി മതഭേമെന്യേ പ്രളയം ബാധിത ഭവനങ്ങള്‍ വാസയോഗ്യമാക്കുകയെന്നതാണ് അടുത്ത ദൗത്യം. ദുരിതബാധിതരുടെ പുനരധിവാസത്തിന് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനും നിരാശയില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിന് മാനസിക പിന്തുണ നല്‍കുന്നതിനും എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്നും എംഎല്‍എ ആശംസിച്ചു.
തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേഡിക്കല്‍ ഓഫീസര്‍ ഡോ. നൂന മര്‍ജ ആരോഗ്യ സുരക്ഷ മുന്‍ കുതലുകളെക്കുറിച്ചും, ദുരന്ത നിവാരണ സെല്‍ ചാര്‍ജ്ജ് ഓഫീസര്‍ ഹരീഷ്, ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ അനൂപ് കിഴക്കേപ്പാട്ട് എന്നിവര്‍ ക്ലാസ്സുകളെടുത്തു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, അംഗം പി. ഇസ്മൈല്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്, ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എ. ജസ്റ്റിന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍