ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരുലക്ഷം രൂപയുടെ സാധനസാമഗ്രികള്‍..! വിധവയായ വയോധിക നാടിന് മാതൃകയായി
കല്‍പ്പറ്റ:പ്രളയക്കെടുതിയില്‍ സര്‍വ്വവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായവുമായി ഒരമ്മയെത്തി. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന വിധവയായ 73 വയസുകാരി ശാന്തകുമാരിയാണ് ഒരു ലക്ഷം രൂപയോളം മുടക്കി വാങ്ങിയ സാധന സാമഗ്രികളുമായി കലക്ട്രേറ്റിലെത്തിയത്. കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണത്തില്‍ നിന്നും തുകയെടുത്താണ് ഈ വയോധിക തന്നാല്‍ കഴിയുന്ന സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അടുത്തിടെ വീണ് കയ്യൊടിഞ്ഞ ശാന്തകുമാരി ആ വയ്യാത്ത കയ്യുമായാണ് കാരുണ്യസഹായവുമായെത്തിയത്.എമിലിയില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വാടകയ്ക്ക് താമസിക്കുന്ന ശാന്തകുമാരി യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയാണ് .നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാന്തകുമാരിയും ഭര്‍ത്താവ് നാരായണനും എമിലിയില്‍ താമസമാക്കിയത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് നാരായണന്റെ വിയോഗം ശാന്തകുമാരിയെ ജീവിതത്തില്‍ ഒറ്റപ്പെടുത്തി . മരിക്കുന്നതിന് മുന്‍പ് വരെ ഭര്‍ത്താവ് നാരായണന് പരോപകാരിയായിരുന്നു. ഭര്‍ത്താവ് നാരായണന്റെ ഓര്‍മ്മക്കായാണ് ശാന്തകുമാരി ഈ സഹായങ്ങള്‍ ചെയ്യുന്നത്. തളിപ്പറമ്പിലെ കുടുംബ ഓഹരി ഭാഗം വച്ചപ്പോള്‍ ലഭിച്ച പണം ബാങ്കിലിട്ടാണ് ശാന്തകുമാരി ജീവിക്കുന്നത്. ഈ പണത്തില്‍ നിന്നുള്ള തുകയെടുത്താണ് ഇപ്പോള്‍ ഈ സഹായം ചെയ്യുന്നത്. ഇതിനു മുന്‍പും ശാന്തകുമാരി സഹായം ചെയ്തിട്ടുണ്ട് .പുളിയാര്‍ മല സ്വദേശിക്ക് കാല് ലക്ഷം രൂപ ചിലവില്‍ കിണര്‍ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട് .കൂടാതെ എമിലി പ്രദേശത്തെ സാധാരണക്കാര്‍ക്കും സഹായങ്ങള്‍ ചെയ്തു വരുന്നു. രണ്ട് ദിവസം മുന്‍പ് വാടക വീട്ടില്‍ തെന്നി വീണതിനെ തുടര്‍ന്ന് ഇടതു കൈ ഒടിഞ്ഞു കഴുത്തില്‍ കെട്ടി തൂക്കിയ നിലയില്‍ സഹോദരപുത്രന് ശരത്തിനൊപ്പമാണ് ശാന്തകുമാരി കലക്ട്രേറ്റിലെത്തിയത്.പ്രളയക്കെടുതിയില്‍ ദുരവസ്ഥ അനുഭവിക്കുന്ന ജനതയെ ഓര്‍ത്ത് ഉള്ള് കരയുകയാണെന്നും ശാന്തകുമാരി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍