രാമായണ പരിക്രമണ തീര്‍ത്ഥയാത്ര മാറ്റിവെച്ചു; സമാഹരിച്ച തുക ദുരിതാശ്വാസത്തിന്
പുല്‍പ്പള്ളി:പ്രകൃതിക്ഷോഭം കാരണം വയനാട് ജില്ലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ആഗസ്റ്റ് 12 ന് നടത്താനിരുന്ന ഈ വര്‍ഷത്തെ രാമായണ പരിക്രമണ തീര്‍ത്ഥയാത്ര മാറ്റിവെയ്ക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു. മാതാ അമൃതാനന്ദമയിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് രാമായണ പരിക്രമണ യാത്ര മാറ്റിവെച്ചത്.ജില്ലയിലേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേരുക ദുഷ്കരമാണ്. പുല്‍പ്പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലും എത്താന്‍ സാധിയ്ക്കാത്ത അത്രയും പ്രതികൂലമായ സാഹചര്യമാണുള്ളത്. മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന അത്യപൂര്‍വ്വമായ പ്രകൃതി ദുരന്തങ്ങള്‍ക്കാണ് വയനാട് സാക്ഷ്യം വഹ്യ്ക്കുന്നത്. റെഡ് അലര്‍ട്ട് നിലവിലുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നേവി വരെ രംഗത്തിറങ്ങിയിരിക്കുന്നു.അന്നേ ദിവസം പുല്‍പ്പള്ളി മാതാ അമൃതാനന്ദ മയി മഠത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞം നടത്തും. കാലത്ത് ആറ് മണിക്ക് ഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിയ്ക്കും. തുടര്‍ന്ന് രാമായണ പരിക്രമണം പ്രതീകാത്മകമായി നടത്തും.
രാമായണ പരിക്രമണ പരിപാടികളുടെ നടത്തിപ്പിനായി സമാഹരിച്ച തുക വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്യാനും മാനന്തവാടി മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി. മധു മാസ്റ്റര്‍, സുരേഷ് മാന്താനത്ത്, ജയകുമാര്‍ കൊട്ടാരം, പി. പത്മനാഭന് മാസ്റ്റര്‍ മുതലായവരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍