മാനിറച്ചിയുമായി 3 പേര് വനപാലകരുടെ പിടിയില്‍
ഇരുളം കോളിമൂല കോളനിയിലെ മണിയന് (41), ശേഖരന് (45), ചീയമ്പം പെട്ടി പാമ്പ്ര രാജന് (55) എന്നിവരെയാണ് ചെതലത്ത് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇരുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ വനപാലകര്‍ പിടികൂടിയത്. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന 11 കിലോ മാനിറച്ചിയും പിടിച്ചെടുത്തു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 20 വരെ റിമാണ്ട് ചെയ്തുഇരുളം കോളിമൂല കോളനിക്ക് സമീപം വെച്ചാണ് മണിയനും ശേഖരനും മാനിനെ പിടികൂടുന്നത്. അവശനിലയിലായിരുന്ന മാനിനെയാണ് തങ്ങള്‍ കശാപ്പ് ചെയ്തതെന്നാണ് ഇവര്‍ വനപാലകര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മാനിനെ പിടികൂടിയ ഇരുവരും സുഹൃത്തായ രാജനെ വിളിച്ച് കാര്യം പറയുകയും രാജനില്‍ നിന്നും 500 രൂപ കൈപ്പറ്റുകയുമായിരുന്നു. തുടര്‍ന്ന് ആ പണം കൊണ്ട് മദ്യപിച്ച ഇരുവരും രാത്രിയില്‍ മാനിനെ ഇറച്ചിയാക്കിയ ശേഷം ആറ് കിലോ ഇറച്ചി രാജന് നല്‍കുകയായിരുന്നു. സംഭവത്തെ പറ്റി സൂചന ലഭിച്ച വനപാലകര്‍ ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തില്‍ രാജന്റെ വീട്ടില്‍ നിന്നും ആറ് കിലോയും, മണിയന്റെ വീട്ടില്‍ നിന്നും അഞ്ച് കിലോയും ഇറച്ചി പിടിച്ചെടുത്തു. തുടര്‍ന്ന് മൂവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍