രാത്രികാല യാത്രാ നിരോധനം;കേരള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം :യൂത്ത് കോണ്‍ഗ്രസ്സ്
സുല്‍ത്താന്‍ ബത്തേരി: ദേശീയ പാതയില്‍ വര്‍ഷങ്ങളായി തുടരുന്ന രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്റെ നിലപാട് വയനാടുക്കാര്ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ്.460 കോടി ചിലവ് വരുന്ന പദ്ധതിയാണ് പകരം നടപ്പിലാക്കാന്‍ കര്‍ണ്ണാടക കേരള സര്‍ക്കാരുകള്‍ക്ക് മുന്പിലുള്ളത് എന്നാല്‍ ഇതുവരെ രാത്രികാല നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.അടിയന്തിരമായി മുഖ്യമന്ത്രിതല ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാക്കണമെന്നും വയനാടന്‍ ജനതയോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. എം.കെ ഇന്ദ്രജിത്ത് . റിനു ജോണ്‍ ,അനുമോദ് , ശ്രീനിവാസന് .സിജു പൗലോസ്.അനീഷ്, ഫൈസന്‍ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍