ആദിത്യയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവ്
2017 ഡിസംബര്‍ 14 ന്പുല്പ്പള്ളി കാപ്പിസെറ്റ് മറ്റക്കാട്ട് പുത്തന്‍പുരയില്‍ ഷാജിയുടെ മകളും പുല്‍പ്പള്ളി വിജയാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായിരുന്ന ആദിത്യയെ (15) കുളിമുറിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ശുപാര്‍ശ ചെയ്തു.കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ക്കായിരിക്കും അന്വേഷണ ചുമതല.കുളിമുറിയില്‍ കമിഴ്ന്നു വീണ നിലയിലായിരുന്നു ആദിത്യയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞെത്തിയ ആദിത്യ വൈകിട്ട് ചെറ്റപ്പാലത്ത് മാവേലി സ്റ്റോറില്‍ പോയി അരി വാങ്ങി വന്നിരുന്നു. സന്ധ്യയോടെ കുട്ടിയെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തൂങ്ങി മരിച്ചതാണെന്നും കയറ് പൊട്ടിയതുകൊണ്ടാണ് മൃതദേഹം താഴെ വീണതെന്നുമായിരുന്നു നിഗമനം. എന്നാല്‍ തുടക്കം മുതലേ സംഭവത്തില്‍ ദുരൂഹത ഉണ്ടായിരുന്നതിന്റെ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി മുന്നോട്ട് പോയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍