ബത്തേരി നഗരസഭയിലെ സിപിഎം അംഗം രാജിവെച്ചു; കരുവള്ളിക്കുന്നിനെ കൗണ്‍സിലര്‍ സോബിന്‍ വര്‍ഗ്ഗീസാണ് രാജിവെച്ചത്; കോളേജ് അധ്യാപകനായി പിഎസ് സി നിയമനം ലഭിച്ച പശ്ചാത്തലത്തിലാണ് രാജി
എല്‍ഡിഎഫും കേരള കോണ്‍ഗ്രസ് എമ്മും ചേര്‍ന്ന് ഭരിക്കുകയും യുഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ബത്തേരി നഗരസഭയില്‍ മന്തംകൊല്ലിക്കു പിന്നാലെ കരിവള്ളിക്കുന്ന് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കരുവള്ളിക്കുന്ന് കൗണ്‍സിലര്‍ സോബിന്‍ വര്‍ഗ്ഗീസ് സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കലമൊരുങ്ങിയത്. മന്തംകൊല്ലിയില്‍ സിപിഎം അംഗത്തിന്റെ അപ്രതീക്ഷിത മരണം കാരണം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്ത ഡിവിഷനിലും ഒഴിവ് വന്നിരിക്കുന്നത്.കരുവള്ളിക്കുന്നിലെ സിപിഎം പ്രതിനിധിയായ സോബിന്‍ മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ അധ്യാപകനായി കഴിഞ്ഞ ദിവസം അഡൈ്വസ് മെമ്മോ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. കഴിഞ്ഞ തവണ സോബിന്‍ വര്‍ഗീസ് 54 വോട്ടിനാണ് ഇവിടെ നിന്നും ജയിച്ചത്. മന്തംകൊല്ലി ഡിവിഷനിലെ കൗണ്‍സിലറായിരുന്ന ശോഭന ജനാര്‍ദനന്റെ അകാല ചരമം മൂലം മന്തം കൊല്ലിയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നഗരസഭയില്‍ ആകെയുള്ള 35 സീറ്റുകളില്‍ 17 ഇടത്ത് എല്‍ഡിഎഫും 16 ഇടത്ത് യുഡിഎഫും ഓരോ സീറ്റുകളില്‍ വീതം കേരള കോണ്‍ഗ്രസ് എമ്മും ബിജെപിയുമാണ് ജയിച്ചത്. ഇതില്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പമാണ്.
മുന്‍ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിലെ ടി.എല്‍. സാബുവാണ് നിലവില്‍ പ്രസിഡന്റ്. ഈയൊരു അവസ്ഥയില്‍ രണ്ട് അംഗങ്ങളെ നഷ്ടപ്പെടുന്നത് എല്‍ഡിഎഫിനെ സമ്മര്ദത്തിലാക്കുമെങ്കിലും രണ്ട് സിറ്റിംഗ് സീറ്റുകളും കൈപ്പിടിയിലൊതുക്കാമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. ഭരണനേട്ടവും, ബത്തേരി നഗരവികസനകുതിപ്പും കൈമുതലാക്കിയാണ് സിപിഎം തന്ത്രങ്ങള്‍ മെനയുക,
കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളും ഏവരും ഉറ്റുനോക്കുകയാണ്. !ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായും ടി. എല്‍. സാബുവുമായും കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടതായി സൂചനയുണ്ട്. എന്തായാലും ഭരണം കൈപ്പിടിയിലൊതുക്കാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരം എങ്ങനെയെങ്കിലും മുതലാക്കാന്‍ പ്രതിപക്ഷവും, നിലനിര്‍ത്താന്‍ ഭരണപക്ഷവും ശ്രമിക്കുമ്പോള്‍ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍