ക്യാമ്പസ് രാഷ്ട്രീയം ജനാധിപത്യ സംരക്ഷണത്തിനാവണം :എം.എസ്.എഫ്
സുല്‍ത്താന്‍ ബത്തേരി: ആരോഗ്യപരവും സമാധാന പൂര്‍ണ്ണവുമായ സാഹചര്യങ്ങള്‍ ഒരുക്കി ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനാവണം ക്യാമ്പസ് രാഷ്ട്രീയമെന്ന് ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ടിപ്പു സുല്‍ത്താന്‍ പ്ലെയ്സില്‍ സംഘടിപ്പിച്ച ക്യാമ്പസ് അസംബ്ലി അഭിപ്രായപ്പെട്ടു.പുതു തലമുറക്ക് രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും നേതൃത്വം കൊടുക്കാന്‍ കഴിയുന്ന നേതാക്കളാവണം ക്യാമ്പസുകളില്‍ നിന്ന് ജന്മം കൊള്ളേണ്ടത്.എന്നാല്‍ ഇന്ന് പല വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളും ധര്‍മ്മം മറന്ന് ഗുണ്ടാ സംഘങ്ങളെ വാര്‍ത്തെടുക്കുകയാണ്. ഈ അപകടകരമായ അവസ്ഥയെ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയണമെന്നും ജനാധിപത്യ നിഷേധകരേയും അക്രമി സംഘങ്ങളേയും ഒറ്റപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ ജാഗരൂഗരാവണം എന്നും ക്യാമ്പസ് അസംബ്ലി ആവശ്യപ്പെട്ടു. കോളേജ് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്, ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍, കോളേജ് യൂണിയന് തെരെഞ്ഞെടുപ്പ് എന്നിവകളുടെ ഭാഗമായാണ് ക്യാമ്പസ് അസംബ്ലി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്ന് എം.എസ്.എഫ്, ഹരിത ഭാരവാഹികള്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.സമകാലിക വിദ്യാര്‍ത്ഥി കലാലയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ക്യാമ്പസ് അസംബ്ലി എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം.വി.പി.സി.അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ വടകര സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് പി.പി.അയ്യൂബ് മുഖ്യ പ്രഭാഷണം നടത്തി.കെ.എം.ഫവാസ് ,ഷമീര്‍ പാഴൂര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു.മുഫീദ തസ്നി,യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ഹാരിഫ്, കെ.പി.അഷ്ക്കറലി, കെ.എം.ഷബീര്‍ അഹമ്മദ്, ആരിഫ് തണലോട്ട്, ഇബ്റാഹിം തൈതൊടി, സി.കെ മുസ്തഫ, അസറുദ്ധീന് കല്ലായി, അര്‍ഷാദ് പനമരം, ഷാബാസ് അമ്പലവയല്‍, മുനവ്വറലി സാദത്ത്, ജവാദ് വൈത്തിരി, ബുസ്താന വാകേരി, നിസാര്‍ കരടിപ്പാറ, ഫായിസ് തലക്കല്‍, അജ്മല്‍ ആറുവാള്‍,റമീസ് ചെതലയം, ഷജീര്‍ ബീനാച്ചി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍