വണ്‍വേ റോഡ് തുറന്ന് നല്കി.
സുല്‍ത്താന്‍ ബത്തേരി നഗരസഭ നവീകരിച്ച റഹീം മെമ്മോറിയല്‍ വണ്‍വേ റോഡ് തുറന്ന് നല്കി. ഇന്റര്‍ലോക്ക് പതിച്ച് മനോഹരമാക്കിയ ടൗണിലെ പ്രധാനപ്പെട്ട വണ്‍വേ റോഡ് നഗരഭ അദ്ധ്യക്ഷന്‍ ടി.ല്‍ സാബുവും, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.കെ സഹദേവനും ചേര്‍ന്ന് തുറന്ന് നല്കി. കഴിഞ്ഞ 25 ദിവസമായിട്ട് നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് വണ്‍വേ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് ബത്തേരി ടൗണില്‍ ഗതാഗതകുരിക്കിന് കാരണമായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എം.ടി സുനിലിന്റെ നേതൃത്വത്തിലുള്ള ട്രാഫിക്സംഘം കഠിന പ്രയത്നം കൊണ്ടാണ് ഗതാഗതം നിയന്ത്രിച്ചത്. നഗരസഭ പൊതുമരാമത്ത് വകുമ്പ് മന്ത്രി ജി സുധാകരന് നില്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പി.ഡബ്ല്യു.ഡി വകുപ്പിന്റെ ടാസ്ക് ഫോഴ്സ് മുഖേന 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. വണ്‍വേ റോഡിന്റെ ബാക്കി ഭാഗം ഫുട്പാത്ത് നവീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് നല്‍കുന്നതിന് വേണ്ടി മന്ത്രിക്ക് നഗരസഭ വീണ്ടും നിവേദനം നല്‍കിയിട്ടുണ്ട്. കിട്ടുന്ന മുറക്ക് ഫുട്പാത്ത് കൈവരകള്‍ സ്ഥാപിച്ച് തറയോടുകള്‍ പാകി നവീകരിക്കുന്നതിനാണ് നഗരസഭ ആലോചിക്കുന്നത്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷഷാജി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എല്‍സി പൗലോസ്, ബാബു അബ്ദുള്‍ റഹ്മാന്, പി,കെ സുമതി, കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അഹമ്മദ്കുട്ടി, വി.പി ജോസ്, എം.സി ശരത്,, സോബിന്‍ വര്‍ഗ്ഗീസ്, കെ.റഷീദ്, വ്യാപാരിവ്യവസായി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍, യൂണിറ്റ് പ്രസിഡന്റ് പി.വൈ മത്തായി, പോലീസ് ഇന്‍സ്പെക്ടര്‍മാരായ അജീഷ്.എന്‍, കെ.സി മണി, വി.ടി വിജയന്, കോണ്ട്രാക്ടര് ദേവസികുട്ടി , എം.വി പൗലോസ്, നാസര്‍ ചുങ്കിളി, സലീം ടി.പി, ടി.വി രാജന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍