കാട്ടാനശല്യം രൂക്ഷം;പൊറുതിമുട്ടി പാക്കം,ആലൂര്‍കുന്ന്, കുറിച്ചിപ്പറ്റ പ്രദേശവാസികള്‍
പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം, ആലൂര്‍കുന്ന്, കുറിച്ചിപ്പറ്റ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചു.പ്രദേശത്തെ പത്തോളം കര്‍ഷകരുടെ വാഴ, കാപ്പി, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. പാക്കം വനത്തിലെ ട്രഞ്ചുകള്‍ ഇടിച്ചാണ് ആനകള്‍ കൃഷിയിടത്തിലിറങ്ങുന്നത്. സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പുല്‍പ്പള്ളി മാനന്തവാടി റൂട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പാക്കം, ചെറിയമല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനശല്യം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്.കൃഷിയിടങ്ങളിലിറങ്ങുന്ന ആനകള്‍ നേരം പുലര്‍ന്നിട്ടും വനത്തിലേക്ക് തിരികെ പോകാത്തതിനാല്‍ ക്ഷീരസംഘങ്ങളില്‍ പാലളക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്.വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍