എ.ബി.വി.പിയുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ;19 ഓളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കല്‍പ്പറ്റ: പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുക, കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വിസി, പിവിസി നിയമനങ്ങള്‍ നടത്തുക,സച്ചില്‍, വിശാല്‍, ശ്യാമപ്രസാദ് എന്നീ എബിവിപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ബി.വി.പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.വിവിധ കോളേജുകളിലെ പഠിപ്പ് മുടക്കിനുശേഷം പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റില്‍ നടത്തിയ ഉപരോധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് ബാരിക്കേഡില്‍ ചാടിക്കയറി. ഇതോടെ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം ദീപു പുത്തന്‍പുരയില്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സൂരജ് സുരേന്ദ്രന് തുടങ്ങി 19 ഓളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളെ പോലീസ് ലാത്തിവീശി ഓടിച്ചു. ജനകീയ സമരങ്ങളെ ലാത്തിയും തോക്കും ഉപയോഗിച്ച് നേരിടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദീപു പുത്തന്‍പുരയില്‍ പറഞ്ഞു. എബിവിപിക്കാരെ നേരിടുന്ന ശൈലിയുടെ പകുതിയെങ്കിലും എസ്ഡിപിഐക്കാരോട് കാണിച്ചിരുന്നുവെങ്കില്‍ അഭിമുന്യു ക്യാമ്പസില്‍ ഉണ്ടാകുമായിരുന്നു. തീവ്രവാദ സംഘടനകളോട് സിപിഎമ്മിന്റെ മൃദുസമീപനം അവരെ കുളംതോണ്ടിക്കുമെന്നും ദീപു പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍