ഇരട്ടക്കൊലപാതകം:ജൂലൈ 23ന് വെള്ളമുണ്ട,തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍.
മാനന്തവാടി: നവദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താതെ പോലീസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട്,വെള്ളമുണ്ട പഞ്ചായത്തുകളില്‍ ജൂലൈ 23 തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തൊണ്ടര്‍നാട് പന്ത്രണ്ടാം മൈല്‍ പൂരിഞ്ഞിയിലെ വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരുടെ കൊലപാതകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥകൊണ്ട് മാത്രമാണ്.വേണ്ട രീതിയിലുള്ള അന്വേഷണം നടത്താതെ പോലീസ് നിഷ്ക്രിയരായി പ്രവര്‍ത്തിക്കുന്നത് മൂലം ജനങ്ങള്‍ ഭീതിയിലാണുള്ളത്.കൊലപാതകത്തിനുള്ള കാരണം എന്തെന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത പോലീസ് അന്വേഷണത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നിരവധി കളവ് കേസ്സുകള്‍ ഉണ്ടായിട്ടും വേണ്ട വിധത്തില്‍ അന്വേഷണം നടത്താതെ പോലീസ് അനാസ്ഥ കാണിക്കുകയാണ് ചെയ്യുന്നത്.പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരങ്ങള്‍ക്ക് യു ഡി എഫ് നേതൃത്വം നല്‍കും.അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃത്വം ജില്ലാ പോലീസ് ചീഫിനെ നേരില്‍ കാണുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേനത്തില്‍ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, സി.പി.ചാപ്പേരി മൊയ്തു ഹാജി,.എസ് എം പ്രമോദ് മാസ്റ്റര്‍, പി.കെ. അമീന്, അബ്ദുള്ള കേളോത്ത്, അസ്ഹറലി പൂവന്, ചിന്നമ്മ ജോസ്, മെമ്പര്അമ്മദ് ഹാജി തെല്ലോന് അമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍