ചുരം വഴി ചെറു ചരക്ക് വാഹനങ്ങള്‍ സമയബന്ധിതമായി കടത്തിവിടാന്‍ നടപടിയെടുക്കും:എം.എല്‍.എ സി.കെ ശശീന്ദ്രന്;ആക്ഷന്‍ കമ്മിറ്റി ജുലൈ 19 ന് നടത്താനിരുന്ന ബഹുജന മാര്‍ച്ചും ദേശീയപാതാ ഉപരോധവും നീട്ടിവെച്ചു
വയനാട് ജില്ലയിലെ നിര്‍മ്മാണ വ്യാപാര മേഖലകളിലെ അനിശ്ചിതത്വത്തിന് കാരണമായ ഗതാഗത നിയന്ത്രണത്തിന് ആശ്വാസകരമായി 10 ടണ്ണില്‍ താഴെയുള്ള ടിപ്പര്‍ അടക്കമുള്ള ചരക്ക് വാഹനങ്ങള്‍ നിശ്ചിത സമയം ക്രമീകരിച്ച് താമരശ്ശേരി ചുരം വഴി കടത്തിവിടാന്‍ ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് ഉടന്‍ തന്നെ നടപടിയെടുക്കുമെന്ന് സി.കെ ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു.ജൂലൈ 19 ന് ദേശീയപാതാ ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോയ തളിപ്പുഴചിപ്പിലിത്തോട് ബൈപ്പാസ് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് ആശ്വാസകരമായ ഈ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിലും ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്കിയ നിവേദനം വകുപ്പ് മന്ത്രിക്ക് കൈമാറി നടത്തുന ചര്‍ച്ചകള്‍ക്ക് ശേഷം ജൂലൈ 26 ന് വീണ്ടും യോഗം ചേരാമെന്ന ഉറപ്പിന്മേലും ആക്ഷന്‍ കമ്മിറ്റി ജുലൈ 19 ന് നടത്താനിരുന്ന ബഹുജന മാര്‍ച്ചും ദേശീയപാതാ ഉപരോധവും നീട്ടിവെച്ചതായും വാഗ്ദാനം നടപ്പിലായില്ലങ്കില് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഉഷാകുമാരി, സലീം മേമന ,ചിത്രകുമാര്‍, മുഹമ്മദലി, നിസാര്‍ ദില്‍വെ,എം.വി ബാബു, കരുണന് ,നാസര്‍.ടി, അഷറഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍