കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അംഗ പരിമിതന് വീണ്പരുക്കേറ്റു
വീട്ടുമുറ്റത്തെത്തിയ ആനയുടെ മുന്നിലകപ്പെട്ട അംഗപരിമിതനായ കര്ഷകന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുപരുക്കേറ്റു.വാകേരി മൂടക്കൊല്ലി ചേരിക്കാപറമ്പില്‍ ജനാര്ദ്ധനന്(65) നാണ് പരുക്കേറ്റത്. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ച 6 മണിയോടെയാണ് സംഭവം. പശുവിനെ കറക്കുവാനായി ജനാര്ദ്ധനന് വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആന ജനാര്ദനന് നേരെ തിരിഞ്ഞതോടെ വീടിനുള്ളിലേക്ക് തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ് പരുക്കേറ്റത്.തക്ക സമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ ബാലാമണി ജനാര്‍ദനനെ വലിച്ചു വീടിനകത്തേക് കയറ്റിയതായി വീട്ടുകാര്‍ പറയുന്നു. അതു കൊണ്ട് മാത്രം ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് കാല്‍മുട്ടുകള്‍ക്കും തോളെല്ലിനും പരുക്കേറ്റ ജനാര്‍ദ്ധനനെ ബത്തേരി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷം നാട്ടുകാര്‍ ബഹളം വെച്ചതോടെ ആന ഇവിടെ നിന്നും ഓടിയകന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് അടുത്തിടെയായി കാട്ടാന ശല്യം രൂക്ഷമാണ്.ഈ സാഹചര്യത്തില്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതു തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍