വില്ലേജ് ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു ; മഴക്കെടുതിയിലായ കര്‍ഷകര്‍ ദുരിതത്തില്‍
പടിഞ്ഞാറത്തറയില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ മഴക്കെടുതി മൂലമുള്ള അപേക്ഷകള്‍ക്ക് നടപടി ഇല്ലാതെ കര്‍ഷകര്‍ വലയുന്നതായി പരാതി. പ്രകൃതി ദുരന്തത്തില്‍ കിണര്‍ താഴ്ന്നു പോയി കനത്ത സാമ്പത്തികനഷ്ടം സംഭവിച്ച അരമ്പറ്റക്കുന്ന് കളരിക്കല്‍ കെ.ഒ.തോമസ് അടക്കമുള്ള കര്‍ഷകരുടെ നാശനഷ്ടം വിലയിരുത്താന്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടുപോലും അധികൃതര്‍ സ്ഥല സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു .കോട്ടത്തറ ,പടിഞ്ഞാറത്തറ എന്നീ വില്ലേജ് ഓഫീസുകളില്‍ ഒരേ വ്യക്തി തന്നെയാണ് ഒരേ സമയം വില്ലേജ് ഓഫീസര്‍ ഇന്‍ചാര്‍ജായി പ്രവൃത്തി ചെയ്യുന്നത്.. അതുകൊണ്ടാണ് താമസം വരുന്നതെന്നാണ് പടിഞ്ഞാറത്തറ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടിയെന്നും നാട്ടുകാര്‍. കോട്ടത്തറയില്‍ വെള്ളപ്പൊക്കക്കെടുതി കാരണം അങ്ങിങ്ങായി ക്യാമ്പുകളും മറ്റും ഉള്ളതിനാല്‍ വില്ലേജോഫീസര്‍ക്ക് പടിഞ്ഞാറത്തറ വില്ലേജോഫീസില്‍ ഒന്നു കയറാന്‍ പോലും സമയം കിട്ടുന്നില്ല . ചെറുതും വലുതുമായ 48 അപേക്ഷകളോളം ഒപ്പിട്ട് പടിഞ്ഞാറത്തറ പഞ്ചായത്ത് ഓവര്‍സീയറുടെ മുന്നില്‍ എത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.കോട്ടത്തറയില്‍ നിന്ന് ഓഫീസര്‍ പടിഞ്ഞാറത്തറ എത്തുന്നതിനനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ അപേക്ഷകള്‍ പരിഹരിക്കാനെടുക്കുന്നതായിരിക്കുമെന്നാണ് അറിയുന്നതെന്നും, അത് സമയം പിന്നെയും വൈകുന്നതിനിടെയാക്കുമെന്നും ഇത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍