ഭവന വായ്പാ പദ്ധതി നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹം: കേരളാ എന്‍.ജി.ഒ. അസോസിയേഷന്
കല്‍പ്പറ്റ:ജീവനക്കാരുടെ ഭവന വായ്പാ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പുര്‍ണ്ണമായും പിന്മാറി ബാങ്കുകളെ ഏല്‍പ്പിച്ചത് ജീവനക്കാരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് ജില്ലാ പ്രസിഡണ്ട് വി.സി സത്യന് അഭിപ്രായപ്പെട്ടു. സ്വന്തമായി ഒരു വീടെന്ന ജീവനക്കാരന്റെ സ്വപ്നം ഇല്ലാതാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്നത് ജീവനക്കാരോട് ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം.സിവില്‍ സ്റ്റേഷന് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം ' ബ്രാഞ്ച് പ്രസിഡണ്ട് ടി അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ലൈജു ചാക്കോ, കെ.എ ജോസ്, ഗ്ലോറിന്‍ സെക്വീറ, വി.കെ.ശശികുമാര്‍ ,ബിജു ജോസഫ്, രജീസ്.കെ.തോമസ്, വി.ഡി തോമസ്, റനീഷ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍