അജ്മലിനായുള്ള തിരച്ചില്‍ മൂന്നാം ദിവസവും ഫലം കണ്ടില്ല. മാനന്തവാടി; വെള്ളിയാഴ്ച പേരിയ 38 ല്‍ തോട്ടിലകപ്പെട്ട് കാണാതായ ഏഴ് വയസുകാരന് അജ്മലിനു വേണ്ടിയുള്ള മൂന്നാം ദിവസത്തെ തിരച്ചിലും ഫലം കണ്ടില്ല.ഇന്ന്
മാനന്തവാടി; വെള്ളിയാഴ്ച പേരിയ 38 ല്‍ തോട്ടിലകപ്പെട്ട് കാണാതായ ഏഴ് വയസുകാരന് അജ്മലിനു വേണ്ടിയുള്ള മൂന്നാം ദിവസത്തെ തിരച്ചിലും ഫലം കണ്ടില്ല.ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ തിരച്ചിലില്‍ അജ്മലിന്റ കുട മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.രാവിലെയോടെ വാളാട് പ്രദേശത്തെ എട്ട് അംഗ സംഘവും കാസര്‍ഗോട് തൃക്കരിപ്പൂര്‍ പ്രദേശത്തെ കോസ്റ്റല്‍ പോലീസില്‍ നിന്നുള്ള ആറ് അംഗ സംഘവവും,ഫയര്‍ഫോഴ്സ്,നാട്ടുകാര്‍,കൊച്ചി നേവിയില്‍ നിന്നുള്ള ഓഫീസര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ച് അംഗ സംഘവും ഇന്ന് തിരച്ചില്‍ നടത്തി.അജ്മല്‍ തോട്ടില്‍ അകപ്പെട്ട സ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറി തോട്ടില്‍ നിന്നും വെള്ളം കരകവിഞ്ഞൊഴുകിയ വാഴത്തോട്ടത്തില്‍ നിന്നുമാണ് അജ്മലിന്റെ കുട കണ്ടെത്തിയത്.ഇന്ന് വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും അജ്മലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.കുടകിട്ടിയ സ്ഥിതിക്ക് അജ്മല്‍ തോട്ടില്‍ അകപ്പെട്ടിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ മൂന്ന് ദിവസമായി നടത്തുന്ന തിരച്ചലില്‍ നാട്ടുകാരുടെയും സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണമാണുണ്ടായത്.വരയാല്‍ പാറത്തോട്ടം സെന്റ് മേരീസ് പള്ളി ഇടവകക്കാരാണ് തിരച്ചലിനുള്ള മൂന്നാം ദിവസത്തെ മുഴുവന്‍ ഭക്ഷണണങ്ങളും പാകം ചെയ്ത് നല്‍കിയത്.തിരച്ചില്‍ നാളെയും തുടരും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍