ബത്തേരി തൊടുപുഴ വഴി പുനലൂര്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ആരംഭിക്കുന്നു.
മലയോരമേഖലയായ പുനലൂരിനെ മലബാര്‍ മേഖലയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ആദ്യ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസ് ആരംഭിക്കുന്നു.ഇന്ന് വൈകുന്നേരം നാല് മണിക്കാണ് സര്‍വ്വീസ് ഉത്ഘാടനം.നിലവില്‍ ഓടിക്കൊണ്ടിരുന്ന 06.45 ന്റെ സുല്‍ത്താന്‍ ബത്തേരി തൊടുപുഴ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന്റെ എക്സ്റ്റന്‍ഷനാണ് പ്രസ്തുത സര്‍വീസ്.രാവിലെ 06.45 സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എടുക്കുന്ന ബസ് കല്‍പ്പറ്റ,കോഴിക്കോട്,തൃശൂര്‍,തൊടുപുഴ,മുട്ടം,ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി,എരുമേലി,റാന്നി,പത്തനംതിട്ട ,പത്തനാപുരം വഴി രാത്രി 07.45 നു പുനലൂര്‍ എത്തും.തിരിച്ച് രാവിലെ പുനലൂര്‍ നിന്നും 04.15 നു ഇതേ വഴിയിലൂടെ വൈകീട്ട് 05.50 നു സുല്‍ത്താന്‍ ബത്തേരിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കോര്‍പറേഷന്റെ സര്‍വീസുകളില്‍ ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വിശ്രമ സമയം നല്കുന്ന ലോങ്ങ് സര്‍വീസുകളില്‍ ഒന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. നിലവില്‍ രാവിലെ രാവിലെ 06.45 സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 04.00 മണിക്ക് തൊടുപുഴ എത്തി ചേരുകയും രണ്ടു മണിക്കൂര്‍ വിശ്രമത്തിനു ശേഷം വൈകീട്ട് 06.15 തൊടുപുഴയില്‍ നിന്നും തിരിച്ചു പോരുന്ന രീതിയില്‍ ആയിരുന്നു സര്‍വീസ്. പക്ഷെ പോകുന്ന വഴിയില്‍ ഉള്ള തിരക്ക് കാരണം പലതവണ വൈകീട്ട് 06.00 മണിക്ക് തൊടുപുഴ എത്തിയ ചരിത്രം ഉണ്ട്.
കഴിഞ്ഞ വര്‍ഷം വൈകീട്ട് 06.00 മണിക്ക് തൊടുപുഴ എത്തിയ സര്‍വീസ് ഒരു കട്ടന്‍ ചായയും കഴിച്ചു തിരിച്ചു 06.15 തൊടുപഴയില്‍ നിന്നും എടുക്കേണ്ടി വന്നിരുന്നു .. അങ്ങനെ വണ്ടി വയനാടന്‍ ചുരം കയറിയ സമയത്തു വണ്ടിയുടെ നിയന്ത്രണം പോയി മൂന്ന് ചക്രങ്ങളും അരമതിലില്‍ കയറിയ ഫോട്ടോ ഏറെ ചര്്ച്ചാവിഷയമായിരുന്നു. അന്ന് ഭാഗ്യം കൊണ്ട് മാത്രം ആണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപെട്ടത്.
പ്രസ്തുത സംഭവത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരി യൂണിറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും കൂടി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് പുനലൂരിലേക്കു സര്‍വ്വീസ് നേടുന്നതിന്റെ പ്രാരംഭ നടപടികള്‍ ഉണ്ടായതു . അവിടെ നിന്നുള്ള യാത്രികരും ഇതിനു വേണ്ട എല്ലാ പിന്തുണയും നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിപ്പോയില്‍ നിന്നും തയ്യാറാക്കിയ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സിച്ചീഫ് ഓഫീസിലേക്ക് അയക്കുകയായിരുന്നു .. കെ എസ് ആര് ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി എം ശിവരാമന് കൂടി ഇടപെട്ടതോടെ സര്‍വീസ് ആരംഭിക്കാനുള്ള നീക്കം ത്വരിത ഗതിയില്‍ ആവുകയും സര്‍വീസ് ആരംഭിക്കുന്നതിനു വേണ്ട ഓര്‍ഡര്‍ ഡിപ്പോയില്‍ എത്തുകയും ചെയ്യുകയായിരുന്നു.
രാവിലെ 06.45 സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എടുക്കുന്ന ബസ് കല്‍പ്പറ്റ, കോഴിക്കോട്, തൃശൂര്‍, തൊടുപുഴ, മുട്ടം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി , എരുമേലി, റാന്നി, പത്തനംതിട്ട , പത്തനാപുരം വഴി രാത്രി 07.45 നു പുനലൂര്‍ എത്തും . തിരിച്ചു രാവിലെ പുനലൂര്‍ നിന്നും 04.15 നു ഇതേ വഴിയിലൂടെ വൈകീട്ട് 05.50 നു സുല്‍ത്താന്‍ ബത്തേരിയില്‍ തിരിച്ചു എത്തുന്ന രീതിയില്‍ ആണ് സമയം ക്രമീകരിച്ചിട്ടുള്ളത് .
പ്രസ്തുത സര്‍വ്വീസിന്റെ ആദ്യത്തെ സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 04.00 മണിക്ക് ബത്തേരി ഡിപ്പോ അങ്കണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കെ എസ് ആര് ടി സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി എം ശിവരാമന് നിര്‍വ്വഹിക്കും.
കോഴിക്കോട് സോണല്‍ ഓഫീസര്‍ ജോഷി ജോണ്‍ , യൂണിറ്റ് ഓഫീസര്‍ സാജന് വി സ്കറിയ , വയനാട് ഹെഡ് ക്വാര്‍ട്ടേഴ്സ് കോണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ജോയ്, ബത്തേരി ജനറല്‍ കോണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ശശി എം , രാഷ്ട്രീയ പ്രമുഖര്‍, കെ എസ് ആര് ടി സി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍