മഴക്ക് നേരിയ ശമനം വെള്ളം ഇറങ്ങി തുടങ്ങി
മാനന്തവാടി: മൂന്ന് ദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴക്ക് നേരിയ ശമനമായതൊടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മറ്റും വെള്ളം ചെറിയ തോതില്‍ ഇറങ്ങി തുടങ്ങിയെങ്കിലും മഴ കെടുതികള്‍ തുടരുകയാണ്. വള്ളിയൂര്‍ക്കാവ് റോഡില്‍ ബുധനാഴ്ച രാത്രിയൊടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഉച്ചയോടെ ബൈപ്പാസ് വഴി ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. പനമരം പരക്കുനിയില്‍ നിന്ന് 55 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.മാനന്തവാടി തലശ്ശേരി റോഡില്‍ പേരിയ 41 ല്‍ റോഡിലെ മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വയനാട് എഞ്ചിനിയറിംഗ് കോളേജിന് സമീപം റോഡിന് വിള്ളല്‍ വീണു. തലപ്പുഴ പുതിയിടം റോഡും കനത്ത മഴയില്‍ ഇടിഞ്ഞ് താണു. തലപ്പുഴ ടൗണിന് സമീപം തേയില തോട്ടത്തിന്റ് മണ്‍തിട്ട ഇടിഞ്ഞ് വീണു.കാട്ടികുളത്തെ നവീകരിച്ച ബസ് സ്റ്റാന്റിന്റ് സണ്‍ഷൈഡ് തകര്‍ന്നു വീണു വെങ്കിലും തലനാരിഴക്ക് അപകടം ഒഴിവാകുകയായിരുന്നു.തിരുനെല്ലി അരണപ്പാറ സന്ദീപിന്റ് വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മാനന്തവാടി താലൂക്കില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 22 5 കുടുംബങ്ങളാണ് ഉള്ളത്.വിവിധ ക്യാമ്പുകള്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ത്രന് കടന്നപ്പള്ളി, ഒ ആര് കേളു എം എല്‍ എ, ജില്ലാ കളക്ടര്‍ എസ് അജയ്കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍