ഉദ്യോഗസ്ഥരുടെ ഇടപ്പെടലും സഹകരണവും പദ്ധതിയുടെ വിജയത്തിനാവശ്യം:ഡോ. കെ. കാമരാജ്; ആസ്പിരേഷനല്‍ ഡിസ്ട്രിക്ട്: ശില്‍പ്പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ:ഇന്ത്യയിലെ പിന്നോക്ക ജില്ലകളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ട്രാന്ഫോര്മേഷന് ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിന് ജില്ലാ ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ജീവനക്കാര്‍ക്കായി ശില്പശാല നടത്തി. നീതി ആയോഗ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. കാമരാജിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്പശാലയില് ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ഉദ്യോഗസ്ഥരുടെ താല്‍പ്പര്യവും സഹകരണവുമാണ് പദ്ധതിയുടെ വിജയത്തിനാവശ്യമെന്ന് ഡോ. കെ. കാമരാജ് പറഞ്ഞു. സാമൂഹിക-സാമ്പത്തിക സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ പുരോഗതി വിലയിരുത്തുക. ഇതിനായി കൃത്യമായ വിവരങ്ങള്‍ കണ്ടെത്തി കാലതാമസമില്ലാതെ നീതി ആയോഗിന്റെ സൈറ്റില്‍ രേഖപ്പെടുത്തണം. അതിന് ഒരോ വിഷയങ്ങള്‍ക്കും യൂസര്‍നെയിം പാസ്വേര്ഡും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മാനവിക വികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന പ്രദേശങ്ങളെ കണ്ടെത്തി പ്രശ്നങ്ങള്‍ പഠിക്കണം. തുടര്‍ന്ന് പ്രസ്തുത വിവരങ്ങള്‍ നീതി ആയോഗിന്റെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണം. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തി ഇതിനായി സംയോജിപ്പിക്കണം. പദ്ധിതിയുടെ പുരോഗതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിദഗ്ധ സംഘം പരിശോധിക്കും. അതിനു മുമ്പ് ഓരോ ഘട്ടത്തിലുമുണ്ടാകുന്ന നിര്‍വഹണ പുരോഗതികള്‍ കാലതാമസമില്ലാതെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണം.
വിവരങ്ങള്‍ എത്രയും വേഗം സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ഡോ. കെ. കാമരാജ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുക പ്രതിമാസ കാലയളവിലായിരിക്കും. ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ എ.ആര്. അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്രാ നായര്‍, ജി. ബാലഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍