വന്യമൃഗശല്യം; യോഗം നടത്തി
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വന്യമൃഗ ശല്യം നേരിടുന്നതിനുള്ള അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിങ്ങുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഫെന്‍സിങ് ഇല്ലാത്ത സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്കി. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കും. വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ വക്തികളുടെ ഭൂമിയില്‍ യഥാസമയങ്ങളില്‍ കാട് വെട്ടിത്തെളിക്കാത്തത് വന്യമൃഗശല്യത്തിന് കാരണമാകുന്നതായി യോഗത്തില്‍ അഭിപ്രായം വന്നു. ഇക്കാര്യം പരിശോധിക്കുവാനും ബന്ധപ്പെട്ട സ്ഥലമുടമയ്ക്കെതിരെ നോട്ടീസ് നല്‍കാനും ജില്ലാ കളക്ടര്‍ എ.ആര്.അജയകുമാര്‍ വൈത്തിരി തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി സൗത്ത് ഡി.എഫ്.ഒ. പി. രഞ്ജിത്കുമാര്‍ യോഗത്തെ അറിയിച്ചു. ജാഗ്രതാ സമിതികള്‍ ജൂലൈ 31നകം ചേരാനും തീരുമാനമായി. ജില്ലയില്‍ വന്യമൃഗ ശല്യത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് 192 കോടിയുടെ പദ്ധതി ചര്‍ച്ച ചെയ്തു. യോഗത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, എ.ഡി.എം. കെ.എം.രാജു, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍