നിയമാനുസൃതമായി ഖനനം നടത്തുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകണം: ബി.എം.എസ്; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നിവേദനം നല്കി
വയനാട്ടിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടതോടെ നിര്‍മ്മാണമേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്.ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നൂറു കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഇന്ന് പട്ടിണിയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയായി.നിയമാനുസൃതമായി നല്‍കേണ്ട മൂവിംഗ് പെര്മിറ്റു പോലും നല്കുവാന് ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ജില്ലയുടെ ആവശ്യത്തിനു വേണ്ട കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ഭീമമായ വില നല്‍കിയാണ് അയല്‍ ജില്ലകളില്‍ നിന്നും ഇവിടെ എത്തുന്നത്. മറ്റു ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനം നടക്കുമ്പോള്‍ വയനാട്ടില്‍ അതിനുള്ള നിയമാനുസൃത സാധ്യതകള്‍ ഉണ്ടായിട്ടും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പാര്‍പ്പിടമില്ലാത്ത പാവങ്ങള്‍ക്ക് പാര്‍പ്പിടം അനുവദിച്ചെങ്കിലും നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്തതും അമിത വിലയും കാരണം പണി തുടങ്ങുവാനോ, പൂര്‍ത്തീകരിക്കുവാനോ സാധിക്കുന്നില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധത്തില്‍ നിയമാനുസൃതമായി ഖനനം നടത്തുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജറല്‍ മസ്ദൂര്‍ സംഘം ( ബി.എം.എസ്.) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു.യൂണിയന് ജനറല്‍ സെക്രട്ടറി ഹരിദാസന്.കെ.തയ്യില്‍, ബി.എം.എസ്. ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്, കെ.എല്‍.പത് മകുമാര്‍, കെ.എന്‍.മുരളീധരന്, എ.കെ.വിനോദ് ,കെ.കെ.സിജു. തുടങ്ങിയവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍