നേത്രശേഖരണ കേന്ദ്രങ്ങള്‍ കേന്ദ്രമന്ത്രി ഉത്ഘാടനം ചെയ്തു.
നേത്രദാനം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ഒരു നിയമ നിര്‍മ്മാണത്തിനുളള ശിപാര്‍ശ പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.ഈ മേഖലയില്‍ ശ്രീലങ്കയെ നമുക്ക് മാതൃകയാക്കാമെന്ന് മന്ത്രി പറഞ്ഞു. ബാംഗ്ലൂര്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ ആരംഭിക്കുന്ന നേത്രശേഖരണ കേന്ദ്രങ്ങളുടെ ഉത്ഘാടനം കല്‍പ്പറ്റ ഫാത്തിമ മാതാ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വയനാട് ജില്ലയില്‍ കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന് ഹോസ്പിറ്റല്‍, അമ്പലവയല്‍ സെന്റ് മാര്ട്ടിന് ഹോസ്പിറ്റല്‍, വൈത്തിരി ചേലോട് ഹോസ്പിറ്റല്‍, എന്നിവയില്‍ നേത്രശേഖരണ കേന്ദ്രങ്ങള്‍ സജ്ജമായതായി ഫാ.ജോര്‍ജ്ജ് കണ്ണന്താനം അദ്ധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളുടെ സമ്മതം മാത്രമാണ് ഇതിന് ആവശ്യം. താല്‍പ്പര്യമുളളവര്‍ മരണം സംഭവിച്ച് ഒരു 2 മണിക്കൂറിനകം ഓഫീസ് നമ്പറായ 6235002244 ല്‍ വിളിച്ച് അിറയിച്ചാല് പ്രൊജക്ട് വിഷന്റെ വയനാട് യൂണിറ്റ് അടിയന്തിര ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. നേത്ര ദാനം സൗജന്യമാകയാല്‍ യാതൊരു സാമ്പത്തിക നഷ്ടമോ ലാഭമോ ഇതിന് ഇല്ല.പ്രൊജക്ട് വിഷന്‍ നേത്ര പടല ശേഖരണം സുഖമമാക്കാനായി ആംബുലന്‍സ് ലഭ്യമാക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് ശശീന്ദ്രന് എം.എല്‍.എ അറിയിച്ചു. അങ്കമാലി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ കണ്ണാശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.റിജു കണ്ണമ്പുഴ നേത്രധാനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. നേത്രശേഖരണത്തിനായി ജില്ലയില്‍ ഒരാള്‍ക്ക് അങ്കമാലി ഹോസ്പിറ്റലില്‍ വെച്ച് വിദഗ്ദ പരിശീലനം നല്‍കിയിട്ടുണ്ട്. മരണം സംഭവിച്ച് 6 മണിക്കൂറിനുള്ളില്‍ നേത്രപടലം നീക്കം ചെയ്യണം. അത്യന്താധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പതിനഞ്ചു മിനിറ്റില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാ ക്കാനാവും ആശുപത്രിയില്‍ വെച്ചോ, മോര്‍ച്ചറിയില്‍ നിന്നോ, വീട്ടില്‍ വെച്ചോ നേത്രപടലം നീക്കം ചെയ്യാനാവും. നേത്രങ്ങള്‍ക്കോ മുഖത്തിനോ യാതൊരു ഭാവവ്യത്യാസം സംഭവിക്കില്ല.
ഏതു പ്രായക്കാരുടെയും, കണ്ണട വെക്കുന്നവരുടെയും, ഏതെങ്കിലും രോഗം മൂലം മരണപ്പെടുന്നവരുടെയുമെല്ലാം നേത്രപടലങ്ങള്‍ ശേഖരിക്കാനാകും. നേത്രപടലവിഛേദനത്തില് വിദഗ്ദ പരിശീലനം നേടിയ ശ്രീ. ജോസ്സിയെ സമ്മേളനത്തില്‍ പരിചയപ്പെടുത്തി ആദരിച്ചു. 2017 ല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ബ്ലൈന്റ് വാക്കില്‍ സഹകരിച്ച സംഘടനകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും നല്കി ആദരിച്ചു. ഫാത്തിമ മാതാ നഴ്സിംഗ് സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
പ്രൊജക്ട് വിഷന്‍ വയനാട് യൂണിറ്റ് രക്ഷാധികാരി ഡോ.ഫാ.തോമസ് ജോസഫ് തേരകം സ്വാഗതവും ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.സെബാസ്റ്റ്യന്‍ അടിച്ചിലാത്ത് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍