സുല്‍ത്താന്‍ ബത്തേരിയില്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്വ്യാപക പരിശോധന നടത്തി;ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോട്ടല്‍ അടച്ച്പൂട്ടി സീല്‍ചെയ്തു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ആരോഗ്യ വിഭഗത്തിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന് ജനജാഗ്രത' എന്ന പേരില്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റയെ്ഡില് പഴകിയതും, പൂപ്പല്‍ പിടിച്ചതും, പഴകിയ ഭക്ഷ്യ എണ്ണ, പൊതുജനാരോഗ്യത്തിന് ഹാനികരവുമായ വില്പനക്കായി സൂക്ഷിച്ച ഭക്ഷ്യ വിഭവങ്ങള്‍ പിടിച്ചെടുത്തു.ചക്കാലക്കല്‍ ടൂറിസ്റ്റ് ഹോമില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിയമാനുസൃതമല്ലാത്തതും ലൈസന്‍സ് ഇല്ലാത്തതുമായ ഹോട്ടല്‍ വാവാസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. പഴകിയ ചോറ്, പൂപ്പല്‍ ബാധിച്ച മീന്‍കറി, പഴകിയ എണ്ണകടികള്‍, പൂപ്പല്‍ പിടിച്ച മസാലപ്പൊടി, കരിയോയലിന് തുല്യമായ ഭക്ഷ്യഎണ്ണ, പ്ലാസ്റ്റിക്ക് ബക്കറ്റില്‍ കുഴച്ചുവച്ച ദോശമാവ്, പഴകിയ ചില്ലിചിക്കന്, പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച നൂല്‍പുട്ട്, വൃത്തിയില്ലാത്ത പ്ലാസ്റ്റിക്ക് ബക്കറ്റില്‍ സൂക്ഷിച്ച അച്ചാര്‍, പഴകിയ പൊറോട്ട മാവ്, ആഴ്ച്ചകളോളം പഴക്കമുളള പൂപ്പല്‍ ബാധിച്ച മസാലകൂട്ടുകള്‍, ഈച്ചയാര്‍ത്ത അരിമാവ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ഏറ്റവും വലിയ പരിശോധനയാണ് ഇത്.
ഹോട്ടലുകളുടെ പേരുകള്‍:
സ്റ്റാര്‍ഹോട്ടലായ ഹോട്ടല്‍ ഷി ലിസാച്ച്, അരവിന്ദ് ഹോട്ടല്‍, അലങ്കാര്‍ ഹോട്ടല്‍, കഫേ ഖത്തര്‍, കക്കോടന്‍ പമ്പിന് സമീപം ബിസ്മി മെസ്സ്, ഹോട്ടല്‍ ഷാര്‍ജ ബീനാച്ചി, കെ.കെ. മെസ്സ്, ഹോട്ടല്‍ വാവാസ്(ചക്കാലക്കല്‍ ടൂറിസ്റ്റ് ഹോം), വിക്ടറി ആശുപത്രിക്ക് സമീപം ഹോട്ടല്‍ അര്‍ച്ചന.
പലപ്രാവശ്യം പരിശോധന നടത്തി മുന്നറിയിപ്പ് നല്‍കിയിട്ടും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാക്കുന്നതും പഴകിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി എടുക്കുന്നതെന്നും, പകര്‍ച്ച വ്യാധികളും രോഗങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനനടത്തിയതെന്നും നഗരസഭ ചെയര്മാന് ടി.എല്‍.സാബു അറിയിച്ചു.കണ്ടാലും കൊണ്ടാലും പഠിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ തുര്‍ന്നും കര്‍ശന നടപടിയെടുക്കുമെന്നും നഗരസഭ ചെയര്മാന് അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.അംബിക, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എസ്.സുധീര്‍, പി.എസ്.സവിത, ബി.മനോജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍