വയനാട് ചുരം നവീകരണം: ചുരം സംരക്ഷണ സമിതി കേന്ദ്ര മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.
കല്‍പ്പറ്റ:താമരശ്ശേരി ചുരം നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായിയും ജനറല്‍ സെക്രട്ടറി പി.കെ സുകുമാരനും ചേര്‍ന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം സമര്‍പ്പിച്ചു.വയനാട് ചുരം റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനാവശ്യമായ വനഭൂമി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുവദിച്ചു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ജി.ഒ പുറപ്പെടുവിക്കുന്നതിനുള്ള കാലതാമസം നീക്കുന്നതിനും, മഴക്കെടുതിയില്‍ തകര്‍ന്ന റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും, വയനാട് ചുരത്തിന് പ്രത്യേക ടൂറിസം പാക്കേജ് നടപ്പില്‍ വരുത്തണമെന്നും നിലവിലുള്ള യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ ഉണ്ടാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.വയനാട് ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിച്ച പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രമന്ത്രി വയനാട്ടിലെത്തിയത്.ചടങ്ങില്‍ വയനാട് എം.പി.എം.ഐ ഷാനവാസ് ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരെ പ്രശംസിച്ചു. സമിതി ഭാരവാഹികളായ വി.കെ.താജുദ്ധീന്‍, മുത്തു അബ്ദുസ്സലാം, ഷൗക്കത്ത് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍